കൊച്ചി: സിൽവർ ലൈൻ പദ്ധതിയ്ക്കെതിരെ പ്രതിഷേധങ്ങൾ ഉയരുന്നതിനിടെ അനുകൂല നിലപാടുമായി സംവിധായകൻ ഒമർ ലുലു. സമയമാണ് ലോകത്തിലെ ഏറ്റവും വില കൂടിയ സാധനമെന്നും കെ റെയിലിൽ സഞ്ചരിക്കാൻ കാത്തിരിക്കുന്നുവെന്നുമാണ് ഒമർലുലു കുറിച്ചത്. ഫേസ്‌ബുക്ക് പേജിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
ദേശീയപാത വികസനത്തിന് ആവശ്യമായ 1076.64 ഹെക്‌ടർ ഭൂമിയിൽ 988.09 ഹെക്ടർ ഭൂമിയും ഏറ്റെടുത്തു കഴിഞ്ഞുവെന്ന മുഖ്യമന്ത്രിയുടെ പോസ്റ്റർ പങ്കുവച്ചായിരുന്നു ഒമർ കുറിപ്പെഴുതിയത്. എന്നാൽ, അദ്ദേഹത്തിന്റെ പോസ്റ്റിന് പിന്നാലെ നിരവധി വിമർശനങ്ങളും ഉയർന്നു. സ്വന്തം വീട്ടിൽ കല്ലിട്ടാൽ എന്തായിരിക്കും നിലപാടെന്നാണ് പലരും ചോദിച്ചത്.
'എന്റെ പുരയിടത്തിൽ കുറ്റിയടിക്കാൻ വന്നാലോ എന്ന് ചോദിക്കുന്ന ആളുകളോട്. നഷ്ടപരിഹാരത്തുക ഇപ്പോൾ കൃത്യമായി കിട്ടുന്നുണ്ട് എന്നാണ് അറിവ്. അങ്ങനെ കിട്ടിയാൽ നോ സീൻ. ഇപ്പോൾ ഉള്ള സ്ഥലത്തിലും കുറച്ച്കൂടി അധികം സ്ഥലം കിട്ടുന്ന നല്ല വെള്ളവും വായുവും വെളിച്ചവും റോഡും കറന്റ് ഒക്കെ കിട്ടുന്ന മറ്റൊരു സ്ഥലത്തേക്കു ഹാപ്പിയായി മാറും. സുഖമായി ജീവിക്കും." ഇങ്ങനെയായിരുന്നു ഒമറിന്റെ മറുപടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |