ഇംഫാൽ: അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മണിപ്പൂർ മുഖ്യമന്ത്രിയായി എൻ ബിരേൻ സിംഗ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രണ്ടാം വട്ടമാണ് ബിരേൻ സിംഗ് മുഖ്യമന്ത്രി പദവിയിലെത്തുന്നത്.
ബി ജെ പി ഐകകണ്ഠേന ബിരേൻ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുകയായിരുന്നു. ബി ജെ പി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ അടക്കമുള്ളവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തിരുന്നു. ബിരേൻ സിംഗും മുതിർന്ന എം എൽ എയായ ബിശ്വജിത്ത് സിംഗും തമ്മിലെ തർക്കം മൂലം ആരാകും മുഖ്യമന്ത്രി എന്നതിൽ അനിശ്ചിതത്വം തുടർന്നിരുന്നു. ഒടുവിൽ ധനമന്ത്രി നിർമല സീതാരാമനാണ് തീരുമാനം പ്രഖ്യാപിച്ചത്.
BJP national president JP Nadda arrived in Imphal today, ahead of the swearing-in ceremony of Manipur CM- designate N Biren Singh.
— ANI (@ANI) March 21, 2022
The CM-designate will take oath at 3 pm today. pic.twitter.com/quI09dE7fD
തുടർച്ചയായി രണ്ടാം തവണയാണ് മണിപ്പൂരിൽ ബി ജെ പി സർക്കാർ രൂപീകരിക്കുന്നത്. 31 സീറ്റ് നേടി ബി ജെ പി ഏറ്റവും വലിയ ഒറ്റകക്ഷിയാവുകയായിരുന്നു. ഒൻപത് സീറ്റുകൾ നേടി എൻ പി പി രണ്ടാം സ്ഥാനത്തും കോൺഗ്രസ് മൂന്നാം സ്ഥാനത്തുമാണ് എത്തിയത്. പതിനഞ്ച് വർഷം തുടർച്ചയായി ഭരിച്ച കോൺഗ്രസിന് മണിപ്പൂരിൽ ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടിവന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |