SignIn
Kerala Kaumudi Online
Friday, 26 April 2024 2.05 AM IST

ലോക ജലദിനം: വറ്റാതിരിക്കട്ടെ,​ ഭൂമിയുടെ ജലശേഖരം

p

ഭൂഗർഭജലം- അദൃശ്യമായതിനെ ദൃശ്യമാക്കുക എന്നതാണ് ഇത്തവണ ലോക ജലദിന സന്ദേശം. നമുക്കു ലഭ്യമായ ജലത്തിന്റെ മൂന്ന് ശതമാനം മാത്രമാണ് ഉപയോഗയോഗ്യമായ ശുദ്ധജലം. അതിനെ ആശ്രയിച്ചാണ് മനുഷ്യരാശിയുടെ തന്നെ നിലനിൽപ്. ലോകമെമ്പാടും കുടിവെള്ളത്തിന്റെ ആവശ്യകതയിൽ 50 ശതമാനവും ജലസേചനത്തിന്റെ 40 ശതമാനവും വ്യവസായത്തിന്റെ മൂന്നിലൊന്നും ഭൂഗർഭ ജലമാണ്.

സംസ്ഥാനത്ത് 44 നദികളുണ്ട്. പ്രതിവർഷം ശരാശരി 3000 മില്ലിമീറ്റർ മഴ പെയ്യുന്നുണ്ട്. പക്ഷേ, വേനലിൽ നമ്മുടെ ജലസ്രോതസുകൾ നേർത്തു മെലിയും. പിന്നെ വരണ്ടുണങ്ങും. ജലക്ഷാമത്തിനു കാരണം ജലത്തിന്റെ ദൗർലഭ്യമല്ല; മറിച്ച് ആസൂത്രണത്തിന്റെ അഭാവമാണ്. ജലസംരക്ഷണത്തിന് പൊതുജന പങ്കാളിത്തം കൂടി വേണം. കാലാവസ്ഥാ വ്യതിയാനം ജലവിഭവത്തിൽ സൃഷ്ടിക്കുന്ന ആഘാതം ചെറുതല്ല. ജലലഭ്യതയിലെ കുറവ് കാർഷിക മേഖലയേയും ബാധിക്കുന്നതിനാൽ ഭക്ഷ്യസുരക്ഷയ്‌ക്കും ഭീഷണിയാണ്.

സംസ്ഥാനത്ത് വീടുകളിലെ കുടിവെള്ള ആവശ്യങ്ങൾക്കായി പ്രധാനമായും ആശ്രയിക്കുന്നത് ഭൂജലത്തെയാണ്. ലോകത്ത് ലഭ്യമായ ശുദ്ധജലത്തിന്റെ 95 ശതമാനവും ഭൂജലമാണ്. 2.5 കോടി ജനങ്ങൾ കുടിവെള്ളത്തിന് ആശ്രയിക്കുകയും ജലസേചനത്തിന് ഉപയോഗിക്കുകയും ചെയ്യുന്ന ജലത്തിന്റെ 40 ശതമാനവും ഭൂഗർഭജലം തന്നെ! കേരളത്തിലെ പരമ്പരാഗത ജലസംരക്ഷണ ഉപാധികളായിരുന്ന കാവുകളും കുളങ്ങളും തണ്ണീർതടങ്ങളും വയലുകളും അന്യംനിന്നു പോയതാണ് കടുത്ത വേനലിൽ നമ്മൾ അനുഭവിക്കുന്ന ജലക്ഷാമത്തിന് പ്രധാന കാരണം.

നാളെയെക്കുറിച്ച് ചിന്തിക്കാതെ മണലൂറ്റി നമ്മൾ പുഴകളുടെ ജീവൻ കവർന്നു. അവയെ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളാക്കി. കീടനാശിനികളുടെ വ്യാപക ഉപയോഗം ഭൂമിക്കടിയിലെ ജലനിക്ഷേപത്തെ മലിനമാക്കി. അതിനാൽ ഗാർഹിക, കാർഷിക, വ്യവസായിക മേഖലകളിൽ ജല ഉപഭോഗത്തിൽ ദുർവ്യയം കുറച്ച് പുതിയൊരു ജലസംസ്‌കാരം രൂപപ്പെടുത്തേണ്ടതുണ്ട്. കുടിവെള്ളത്തിന് മറ്റെന്തിനേക്കാൾ വില വരുന്ന കാലത്തേക്ക് ലോകം മാറിക്കൊണ്ടിരിക്കുന്നു. അമിത ഉപഭോഗത്തിലൂടെയും മനുഷ്യന്റെ മറ്റ് ഇടപെടലുകൾ കൊണ്ടും സ്വാഭാവിക ഭൂഗർഭജലത്തിന്റെ തോത് ഗണ്യമായി കുറയുന്നതായി കണക്കുകൾ പറയുന്നു. ഭൂഗർഭജലം മലിനമാകുന്ന സാഹചര്യവും രൂപപ്പെട്ടിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങൾ മറികടന്ന് ജലസ്ഥിരത ഉറപ്പാക്കാനുള്ള നിരവധി പദ്ധതികളുടെ അണിയറയിലാണ് സംസ്ഥാന ജലവിഭവ വകുപ്പ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ROSHY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.