ചിറയിൻകീഴ്: രാത്രിയിൽ ആൾത്താമസമില്ലാതിരുന്ന വീട്ടിൽ നിന്ന് എട്ടരപ്പവന്റെ ആഭരണങ്ങളും 20,000 രൂപയും മോഷണം പോയി. മഞ്ചാടിമൂട് തോപ്പിൽ കണ്ണേറ്റ് വീട്ടിൽ വസന്തയുടെ വീട്ടിലാണ് സംഭവം. അലമാരയിൽ സൂക്ഷിച്ചിരുന്ന മൂന്നരപ്പവന്റെ താലിമാല, ഒന്നരപ്പവൻ വീതമുള്ള രണ്ട് വള, ഒാരോ പവൻ വീതമുള്ള രണ്ട് മോതിരം എന്നിവയും പണവുമാണ് നഷ്ടമായത്.
സമീപത്ത് താമസിക്കുന്ന മൂത്ത മകൻ ബിജുകുമാറിന്റെ വീട്ടിലാണ് വസന്ത ഉറങ്ങുന്നത്. രാവിലെ തിരികെയെത്തിയപ്പോഴാണ് മുൻവശത്തെ ഡോർ കുത്തിപ്പൊളിച്ച നിലയിൽ കാണുന്നത്. കിടപ്പുമുറിയിലെ അലമാരയിൽ നിന്നാണ് ആഭരണങ്ങളും പണവും കവർന്നത്. അടുക്കളയിലേക്ക് കടക്കുന്ന വാതിലും തള്ളിത്തുറന്നിട്ടുണ്ട്. മേശയിലെ സാധനങ്ങൾ പുറത്തിടുകയും അലമാരയിലെ തുണികൾ വലിച്ച് പുറത്തിട്ട് അലങ്കോലമാക്കുകയും ചെയ്‌തിട്ടുണ്ടെന്ന് കണ്ടെത്തി.
എല്ലാ ദിവസവും രാത്രി മകന്റെ വീട്ടിൽ കിടക്കാൻ പോകുമ്പോൾ ആഭരണങ്ങൾ കൊണ്ട് പോവുകയാണ് പതിവ്. കഴിഞ്ഞ ദിവസം ഇവ സൂക്ഷിച്ചിരുന്ന ടിൻ എടുക്കാൻ മറന്നുപോയി. സംഭവത്തിൽ ചിറയിൻകീഴ് പൊലീസും വിരളടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളുവുകൾ ശേഖരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |