ന്യൂഡൽഹി: മുല്ലപ്പെരിയാർ കേസിൽ സുപ്രീംകോടതിയിൽ ഇന്നുമുതൽ അന്തിമവാദം തുടങ്ങും. ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, സി.ടി. രവികുമാർ എന്നിവരുൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ജലനിരപ്പ് (റൂൾ കർവ്), നീരൊഴുക്ക് (ഇൻസ്ട്രമെന്റേഷൻ), ഷട്ടർ തുറക്കൽ, മേൽനോട്ട സമിതിയുടെ ഘടന എന്നിവയെ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെടുത്തുന്ന വാദങ്ങളാണ് ഉണ്ടാകുകയെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
അന്തിമവാദം തുടങ്ങുമ്പോൾ പരിഗണിക്കേണ്ട തർക്കവിഷയങ്ങൾ കേരള, തമിഴ്നാട് സംസ്ഥാനങ്ങളുടെയും മറ്റ് കക്ഷികളുടെയും അഭിഭാഷകർ ചർച്ച ചെയ്‌ത് ധാരണയിലെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |