തൃക്കാക്കര: കാക്കനാട് വെള്ളിമൂങ്ങയെയും മലമ്പാമ്പിനെയും പിടികൂടി ഫോറസ്റ്റ് പ്രൊട്ടക്ഷൻ ഫോഴ്സിന് കൈമാറി. ഇന്നലെ രാവിലെ ആറിനാണ് കാക്കനാട് കളക്ടറേറ്റിന് കിഴക്കേ ഗേറ്റിന് സമീപം അവശനിലയിൽ വെള്ളിമൂങ്ങയെ ലോട്ടറിക്കച്ചവടക്കാരൻ മുരളി കണ്ടത്. മുരളിയും ചുമട്ട് തൊഴിലാളിയായ നിഷാദും ചേർന്ന് മുരളിയുടെ കടയുടെ സമീപത്തെ പൈപ്പിനുള്ളിൽ ഇതിനെ പാർപ്പിച്ചു. ഉച്ചയോടെ കോടനാട് ഫോറസ്റ്റ് പ്രൊട്ടക്ഷൻ ഫോഴ്സ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജെ.ബി.സാബു, ബീറ്റ് ഫോറസ്റ്റ് ഓഫീസർ അൻവർ സാദിഖ്, പി.വി സോമൻ എന്നിവരുടെ നേതൃത്വത്തിൽ വെള്ളിമൂങ്ങയെ ഏറ്റെടുത്തു. കഴിഞ്ഞദിവസം രാത്രിയാണ് അത്താണി കൊല്ലംകുടിമുഗൾ റോഡിൽ ചൈതന്യ മാർബിൾസ് കടയുടെ സമീപം മലമ്പാമ്പിനെ കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |