കാലിഫോർണിയ: 21 ഗ്രാൻസ്ളാം കിരീടങ്ങളുമായി ചരിത്രം കുറിച്ച റാഫേൽ നദാലിനെ ഇന്ത്യൻ വെൽസ് മാസ്റ്റേഴ്‌സ് ടെന്നിസ് ടൂർണമെന്റിന്റെ ഫൈനലിൽ അട്ടിമറിച്ച് യുവ അമേരിക്കൻ താരം ടെയ്‌ലർ ഫ്രിറ്റ്‌സ്. 6-3, 7-6. എന്ന സ്കോറിന് നേരിട്ടുള്ള സെറ്റുകൾക്കാണ് ഫ്രിറ്റ്‌സിന്റെ വിജയം. 2022-ൽ നദാൽ വഴങ്ങുന്ന ആദ്യ തോൽവിയാണിത്. 20 മത്സരങ്ങളിൽ പരാജയമറിയാതെയുള്ള നദാലിന്റെ കുതിപ്പിനാണ് ഫ്രിറ്റ്സ് വിരാമമിട്ടത്.
ലോകറാങ്കിംഗിൽ 20-ാം സ്ഥാനത്തുള്ള ഫ്രിറ്റ്‌സ് അവിശ്വസനീയ പ്രകടനമാണ് ഫൈനലിൽപുറത്തെടുത്തത്. 24 കാരനായ ഫ്രിറ്റ്‌സ് നദാലിനെതിരേ നേടുന്ന ആദ്യ വിജയം കൂടിയാണിത്. വലത്തേ കണങ്കാലിനേറ്റ പരിക്ക് വകവെയ്ക്കാതെ കളിച്ച ഫ്രിറ്റ്‌സ് ആദ്യസെറ്റ് അനായാസം നേടിയ. രണ്ടാം സെറ്റ് ടൈബ്രേക്കറിലൂടെയാണ് സ്വന്തമാക്കിയത്.
ആന്ദ്രേ അഗാസിയ്ക്ക് ശേഷം ഇന്ത്യൻ വെൽസ് കിരീടം നേടുന്ന ആദ്യ അമേരിക്കൻ താരമാണ് ഫ്രിറ്റ്‌സ് . 2001-ലാണ് അഗാസി അവസാനമായി ഇന്ത്യൻ വെൽസ് കിരീടത്തിൽ മുത്തമിട്ടത്.
വനിതാവിഭാഗത്തിൽ ഇഗ ഷിയാംടെക് കിരീടം നേടി. ഫൈനലിൽ മരിയ സക്കാരിയെ 6-4, 6-1 എന്ന സ്‌കോറിനാണ് ഇഗ തോൽപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |