കുളത്തൂർ: ശ്രീനാരായണ ഗുരുദേവൻ രണ്ടാമത് ശിവപ്രതിഷ്ഠ നടത്തിയ കുളത്തൂർ കോലത്തുകര ക്ഷേത്രത്തിൽ മാർച്ച് 29 മുതൽ ഏപ്രിൽ 8 വരെ നടക്കുന്ന 129 മത് തിരുവാതിര മഹോത്സവത്തിന്റെ നടത്തിപ്പിനായി കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. യുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. ഇന്നലെ രാവിലെ ശ്രീനാരായണ ആഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ നഗരസഭ, പൊലീസ്, നഗരസഭാ ആരോഗ്യ വിഭാഗം, കെ.എസ്.ഇ.ബി, കഴക്കൂട്ടം ഫയർഫോഴ്‌സ്, വാട്ടർ അതോറിട്ടി,പൊതുമരാമത്ത്, സിവിൽ സപ്ലൈസ്, വിദ്യാഭ്യാസ സ്ഥാപന മേധാവികൾ, വിവിധ റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ, സാംസ്കാരിക സാമൂഹിക സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനും തെരുവുവിളക്കുകൾ മാറ്റിസ്ഥാപിക്കാനും എം.എൽ.എ. നിർദ്ദേശം നൽകി. വാഹനങ്ങൾക്ക് കോലത്തുകര ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ കോമ്പൗണ്ടിൽ പാർക്കിംഗ് സൗകര്യം ഒരുക്കി സെക്യൂരിറ്റി ജീവനക്കാരനെ നിയോഗിക്കാനും ധാരണയായി. മഹോത്സവത്തോടനുബന്ധിച്ച് പള്ളിത്തുറ, പൗണ്ടുകടവ്, കുളത്തൂർ, ആറ്റിപ്ര വാർഡ് പരിധി ഉത്സവമേഖലയാക്കി കളക്ടർ ഉത്തരവ് ഇറക്കുമെന്ന് കടകംപള്ളി പറഞ്ഞു. യോഗത്തിൽ നഗരസഭാ നഗരാസൂത്രണ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിഷാജോൺ, കൗൺസിലർമാരായ മേടയിൽ വിക്രമൻ, നാജ, എസ്.ശ്രീദേവി, കോലത്തുകര ക്ഷേത്ര സമാജം പ്രസിഡന്റ് ജി.ശിവദാസൻ, സെക്രട്ടറി എസ്.സതീഷ്ബാബു, വൈസ് പ്രസിഡന്റ് മണപ്പുറം ബി.തുളസീധരൻ, ജോയിന്റ് സെക്രട്ടറി വി.വിശ്വരാജൻ, ഉത്സവ കമ്മിറ്റി ജനറൽ കൺവീനർ എസ്.സുധീഷ്‌കുമാർ, കൺവീനർമാരായ ആർ. ജയപ്രസാദ്, പി.സുരേഷ്ബാബു,തോപ്പിൽ രാഘുനാഥൻ, വി.രാജീവ്,ജയകുമാർ ജോയിന്റ് കൺവീനർമാരായ രതീഷ് ബാബു, ലിജോ ആനന്ദ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |