കോന്നി : മലയാലപ്പുഴ ദേവീക്ഷേത്രത്തിൽ പതിനൊന്നു ദിവസം നീണ്ടുനിന്ന ഉത്സവം ആറാട്ടോടുകൂടി സമാപിച്ചു . ഇന്നലെ വൈകിട്ട് നാലിന് ആറാട്ട് ഘോഷയാത്ര താഴംചിറയിലേക്ക് പുറപ്പെട്ടു. ജീവിതയിൽ എഴുന്നെള്ളിയ ദേവിയെ ആറാട്ടിന് ശേഷം ആറാട്ടുമഠത്തിൽ എഴുന്നെള്ളിച്ചിരുത്തി. തന്ത്രിയുടെ പ്രതിനിധി നവനീത് കൃഷ്‌ണൻ പോറ്റി, മേൽശാന്തി പി.കെ.വാസുദേവൻ നമ്പൂതിരി എന്നിവർ മുഖ്യകാർമികത്വം വഹിച്ചു. ആറാട്ടുചിറയിൽ ദീപാരാധനയും പറ സമർപ്പണവും നടന്നു. രാത്രി 10.30ന് ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ് തുടങ്ങി. ആറാട്ടുചിറ മുതൽ ക്ഷേത്രം വരെയുള്ള റോഡുകളിൽ തിരിച്ചെഴുന്നെള്ളിപ്പിനെ വരവേൽക്കാൻ നിലവിളക്കുകൾ തെളിച്ചു ദീപക്കാഴ്ച ഒരുക്കിയിരുന്നു. വീടുകളിൽ നിറപറയുമായിട്ടാണ് വരവേൽപ്പ് നൽകിയത്. തുടർന്ന് കൊടിയിറക്കും വലിയകാണിക്കയും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |