SignIn
Kerala Kaumudi Online
Tuesday, 23 April 2024 3.30 PM IST

സിൽവർ ലൈൻ പ്രതിഷേധ മാർച്ചിനെതിരെ ജലപീരങ്കി

con
പ്രതിഷേധ സർവ്വേ കല്ലുമായി ബാരിക്കേഡ് കടക്കാൻ ശ്രമിക്കുന്ന യൂത്ത്കോൺ​ഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി കണ്ണന്റെ നേതൃത്വത്തിലുള്ള പ്രവർത്തകരെ പൊലീസ് ജല പീരങ്കി ഉപയോഗി​ച്ച് നേരി​ടുന്നു

പത്തനംതിട്ട : സിൽവർ ലൈനിനെതിരെ യൂത്ത്‌കോൺഗ്രസ് ജില്ലാകമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാർച്ചിൽ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. കളക്ടറേറ്റ് പടിക്കൽ സ്ഥാപിക്കാനായി പ്രതീകാത്മകമായി സിൽവർലൈൻ സർവേകല്ലുമായാണ് പ്രവർത്തകർ എത്തിയത്. സമരക്കാരെ കളക്ടറേറ്റ് പടിക്കൽ പൊലീസ് ബാരിേക്കഡ് വച്ച് തടഞ്ഞു. ബാരിക്കേഡ് കടക്കാനുള്ള ശ്രമത്തിനിടെ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി.കണ്ണനുൾപ്പെടെയുള്ള ചില പ്രവർത്തകർക്ക് നിസാരപരിക്കേറ്റു. പൊലീസ് ജല പീരങ്കിയും പ്രയോഗിച്ചു. രണ്ട് തവണ ജല പീരങ്കി പ്രയോഗിച്ചതിന് ശേഷമാണ് പ്രവർത്തകർ പിന്തിരിഞ്ഞത്.
പ്രതിഷേധ സമരം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം. ജി.കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ , എ.ഷംസുദീൻ, എ. സുരേഷ്‌കുമാർ, അനിൽ തോമസ്, റോബിൻ പരുമല, ആബിദ് ഷഹിം, ഷിനി മെഴുവേലി, വെട്ടൂർ ജ്യോതി പ്രസാദ്, നഹാസ് പത്തനംതിട്ട, ജി.മനോജ്, ജിജോചെറിയാൻ, രഞ്ജു തുമ്പമൺ, ലക്ഷ്മി അശോക്, ജിതിൻ ജി. നൈനാൻ, ഷിന്റു തെനാലി, അനൂപ് വേങ്ങവിളയിൽ, ജോയൽ മുക്കരണത്ത് എന്നിവർ സംസാരിച്ചു.

ജനങ്ങളെ തകർക്കുന്ന വ്യാമോഹം പിണറായിക്ക് വേണ്ട : രമേശ് ചെന്നിത്തല

പത്തനംതിട്ട : ജനങ്ങളെ മുഴുവൻ തല്ലി തകർത്ത് കെ. റെയിൽ പദ്ധതി നടപ്പാക്കാം എന്ന വ്യാമോഹം പിണറായിക്ക് വേണ്ടെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജനങ്ങളെ വെല്ലുവിളിച്ച് മുന്നോട്ട് പോകാൻ ശ്രമിച്ചാൽ
ശബരിമല വിഷയത്തിൽ പിണറായി വിജയൻ പിന്നോട്ട് ഓടിയതുപോലെ കെ റെയിൽ സമരത്തിന് മുമ്പിലും മുട്ടുമടക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. പിണറായി സർക്കാരിനെ താഴെ ഇറക്കാൻ വിമോചന സമരത്തിന്റെ കാര്യമൊന്നുമില്ല. കൊതുകിനെ വെടിവെക്കാൻ തോക്ക് എടുക്കണോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ബി.ജെ പിയുമായി ബാന്ധവമുണ്ടാക്കിയ പിണറായി അത് മറച്ചുവെക്കാനാണ് അനാവശ്യ വിവാദങ്ങളുമായി ഇറങ്ങിയിരിക്കുന്നത്. ജനങ്ങൾക്ക് വേണ്ടാത്ത പദ്ധതി അടിച്ചേൽപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. വികസന പദ്ധതികൾ ജനങ്ങൾക്കും ബോദ്ധ്യപെടുന്നതാകണം. ജനങ്ങൾക്ക് ജീവിക്കാൻ വേണ്ടിയുള്ള സമരമാണ് നടക്കുന്നത്. വെല്ലുവിളിച്ച് പദ്ധതി നടപ്പാക്കാൻ ശ്രമിച്ചാൽ അത് ഇതിലും വലിയ സമരങ്ങൾക്ക് ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു. കല്ല് പിഴുന്നവർക്കെതിരെ കേസ് എടുത്താൽ ആദ്യം എം. എൽ.എമാർക്കും എം.പിമാർക്കുമെതിരെ കേസെടുക്കേണ്ടിവരും. സിൽവർ ലൈൻ പദ്ധതി വൻ അഴിമതി നിറഞ്ഞതാണ്. കടം എടുത്ത ശ്രിലങ്കൻ സർക്കാരിന്റെ അവസ്ഥയാകും കേരളത്തിന് സംഭവിക്കുകയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.