തിരുവനന്തപുരം: നിയമസഭാ സമ്മേളനം അവസാനിച്ച സാഹചര്യത്തിൽ കാലാവധി തീരുന്ന ലോകായുക്ത നിയമ ഭേദഗതി ഉൾപ്പെടെയുള്ള ഓർഡിനൻസുകൾ മന്ത്രിസഭായോഗം പുനർവിളംബരം ചെയ്യുന്നതിൽ സി.പി.ഐ മന്ത്രിമാരുടെ നിലപാട് നിർണ്ണായകമായി. ഇന്നത്തെ മന്ത്രിസഭായോഗം ഇക്കാര്യം പരിഗണിച്ചേക്കും.
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരായ ലോകായുക്തി വിധികളിൽ ബന്ധപ്പെട്ട ഗവർണർക്കും മുഖ്യമന്ത്രിക്കും സംസ്ഥാനസർക്കാരിനും ഹിയറിംഗ് നടത്തി തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്നാണ് ഭേദഗതി . ഇതിനെതിരെ സി.പി.ഐ പരസ്യനിലപാടെടുത്തിരുന്നു. മന്ത്രിസഭായോഗത്തിൽ സി.പി.ഐ ഇതിനെ അംഗീകരിച്ചെങ്കിലും പിന്നീട് പാർട്ടി തീരുമാനപ്രകാരം വിയോജിപ്പറിയിച്ചു.
ബസ്, ഓട്ടോ, ടാക്സി കാർ നിരക്കുകൾ വർദ്ധിപ്പിക്കുന്നതും ഇന്ന് മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്കെത്തിയേക്കും. എന്നാൽ, ഇടതുമുന്നണിയിൽ ചർച്ച ചെയ്തിട്ട് മതി മന്ത്രിസഭ വിഷയം പരിഗണിക്കാനെന്ന അഭിപ്രായവുമുയരുന്നുണ്ട്. നിരക്ക് വർദ്ധന സംബന്ധിച്ച കരട് നിർദ്ദേശങ്ങൾ ഗതാഗതവകുപ്പ് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |