കോഴിക്കോട്: യന്ത്രത്തിൽ അരിപൊടിക്കുന്നതും പത്തിരി മാവ് തയ്യാറാക്കുന്നതും പുതിയ കാലത്ത് പുതുമയേയല്ല. പക്ഷേ, പന്തീർപ്പാടം പാലക്കൽ കുറ്റിയടിയിൽ ആലിക്കുട്ടി ഹാജി പത്തിരിക്ക് മാവ് കുഴയ്ക്കുന്നത് സ്വന്തം നിർമ്മിച്ച യന്ത്രത്തിലാണ്. എൻജിനിയർമാരെ കടത്തിവെട്ടുന്നതാണ് ഈ 'ആലിക്കുട്ടി ബ്രാൻഡ് ' യന്ത്രം.
പത്തിരിക്ക് മാവ് കുഴയ്ക്കാൻ സമയവും ബലവും വേണ്ടതിനാൽ സ്വന്തമായി ഒരു യന്ത്രം നിർമ്മിക്കാൻ തീരുമാനിക്കുകയായിരുന്നു ഈ 82 കാരൻ. വെള്ളമൊഴിച്ച് വാട്ടിയ പൊടി യന്ത്രലിട്ട് കൈകൊണ്ടൊന്ന് കറക്കിയാൽ മതി, മാവ് റെഡി. വീട്ടുകാർ ഒത്തുകൂടുമ്പോൾ സമയം കളയാതെ പത്തിരിയുണ്ടാക്കാൻ യന്ത്രം വലിയ സഹായമാണെന്ന് ആലിക്കുട്ടി പറയുന്നു . വീടിനോട് ചേർന്നുള്ള മില്ലിലെ പലവിധ പണികൾ എളുപ്പമാക്കാൻ പലതരം യന്ത്രങ്ങൾ ആലിക്കുട്ടി നിർമ്മിച്ചിട്ടുണ്ട്. എലിക്കെണി മുതൽ അരി പൊടിക്കുന്ന യന്ത്രം വരെയുണ്ട് ആലിക്കുട്ടിയുടെ കണ്ടുപിടിത്തങ്ങളിൽ.
വെറുതെയിരിക്കുന്ന ശീലം ആലിക്കുട്ടിക്കില്ല. കിട്ടുന്ന സമയങ്ങളിലെല്ലാം ഓരോരോ പരീക്ഷണങ്ങളിലായിരിക്കും. ചെറുപ്പംതൊട്ടേ ഇൻഡസ്ട്രിയൽ ജോലികളും ആശാരി പണിയും വശമുള്ളതിനാൽ ആലിക്കുട്ടിക്ക് ഇതെല്ലാം നിസാരം. കോഴിക്കോട് അങ്ങാടിയിലെത്തി പഴയ സാധനങ്ങൾ വിൽക്കുന്ന കടയിൽ നിന്നാണ് യന്ത്രഭാഗങ്ങൾ വാങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |