കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം അവസാന ഘട്ടത്തിലേക്ക് അടുക്കവെ, എട്ടാം പ്രതി നടൻ ദിലീപിനെ ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം. വ്യാഴാഴ്ച കളമശേരി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും ദിലീപ് അസൗകര്യം അറിയിച്ചു. തിങ്കളാഴ്ച ഹാജരായേക്കുമെന്നാണ് സൂചന. തുടരന്വേഷണത്തിൽ ലഭിച്ച നിർണായക വിവരങ്ങൾ നിരത്തി അന്വേഷണോദ്യോഗസ്ഥൻ ബൈജു പൗലോസിന്റെ നേതൃത്വത്തിലാകും ചോദ്യം ചെയ്യൽ.
സായ് ശങ്കറിന്റെ സഹായത്തോടെ ദിലീപ് ഫോണിൽ നിന്ന് നീക്കം ചെയ്ത 12 ചാറ്റുകളുടെ വിവരം അന്വേഷണ സംഘത്തിന് ലഭിച്ചു. ഇതിൽ സിനിമാ-സീരിയൽ രംഗത്തുള്ള രണ്ട് തിരുവനന്തപുരം സ്വദേശിനികളെ ക്രൈംബ്രാഞ്ച് അവിടെയെത്തി ചോദ്യം ചെയ്തു. ഇരുവരും ദിലീപുമായി സാമ്പത്തിക ഇടപാട് നടത്തിയെന്ന് സംശയിക്കുന്നു. രണ്ട് മാസം മുമ്പാരംഭിച്ച തുടരന്വേഷണം ഏപ്രിൽ 14ന് പൂർത്തിയാക്കണമെന്നാണ് ഹൈക്കോടതി നിർദ്ദേശം. അന്വേഷണോദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നേരത്തെ മൂന്ന് ദിവസം ദിലീപിനെ ചോദ്യം ചെയ്തിരുന്നു. സായ്ശങ്കറിനായി ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മുൻകൂർ ജാമ്യാപേക്ഷ ഇന്നലെ ഹൈക്കോടതി തീർപ്പാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |