SignIn
Kerala Kaumudi Online
Thursday, 25 April 2024 2.40 PM IST

പണിമുടക്കാൻ 300 ബസുകൾ

bus

പത്തനംതിട്ട : കൊവിഡിന് സാഹചര്യത്തിന് മുമ്പ് 368 ബസുകൾ സർവീസ് നടത്തിയിരുന്ന ജില്ലയിൽ ഇപ്പോൾ മുന്നൂറ് സ്വകാര്യബസുകളാണ് സർവീസ് നടത്തുന്നത്.

ഡീസൽ അടിക്കാനുള്ള തുകപോലും ബസ് ഉടമകൾക്ക് ലഭിക്കുന്നില്ല. നവംബറിൽ കോട്ടയത്ത് വച്ച് സ്വകാര്യ ബസ് അസോസിയേഷനുകൾ മന്ത്രിയുമായി നടത്തിയ ചർച്ചയിൽ പതിനെട്ട് ദിവസത്തിനുള്ളിൽ നിരക്ക് കൂട്ടുമെന്നാണ് അറിയിച്ചിരുന്നത്. പിന്നീട് മുഖ്യമന്ത്രി വിദേശത്ത് നിന്ന് മടങ്ങിയെത്തിയിട്ട് ആകാമെന്ന് അറിയിച്ചു. തുടർന്ന് ഫെബ്രുവരിൽ ബസ് ചാർജ് വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉത്തരവ് ഇറങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു ബസ് ഉടമകൾ. എന്നാൽ അതും പാലിക്കപ്പെട്ടില്ല. ഇൗ അവസരത്തിലാണ് ബസ് ഉടമകൾ അനിശ്ചിത കാല സമരത്തിലേക്ക് നീങ്ങുന്നത്. എന്നാൽ ചാർജ് കൂട്ടിയാലും യാത്രക്കാരില്ലെങ്കിൽ വീണ്ടും കടക്കെണിയിലാവും. കൊവിഡിനെ തുടർക്ക് ബസ് യാത്രക്കാരുടെ എണ്ണം കുത്തനെകുറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ജൂലായ് മുതലുള്ള റോഡ് ടാക്‌സ് അടച്ചുതീർക്കാൻ ഇതുവരെ ബസ് ഉടമകൾക്ക് കഴിഞ്ഞിട്ടില്ല. കടംവാങ്ങിയും പണയംവച്ചുമാണ് ഉടമകൾ ടാക്‌സ് അടയ്ക്കുന്നത്. ഒരു ബസിന് 10,000 രൂപയും പത്ത് ശതമാനം പലിശയും അടയ്ക്കണം. കൊവിഡ് സാഹചര്യത്തിൽ സർവീസ് മുടങ്ങിയ കാലത്തെ ടാക്‌സും സർക്കാർ ഈടാക്കിയിരുന്നു. മിനിമം ചാർജ് 12 രൂപയായി വർദ്ധിപ്പിക്കുക, വിദ്യാർത്ഥികളുടെ നിരക്ക് ഒരുരൂപയിൽ നിന്ന് ആറ് രൂപയാക്കുക എന്നിവയാണ് ബസ് ഉടമകളുടെ ആവശ്യം.

"സ്വകാര്യബസ് പണിമുടക്കുന്നതിനാൽ കെ.എസ്.ആർ.ടി.സി അധിക സർവീസ് നടത്തും. ഗ്രാമീണ മേഖലയിൽ കൂടുതൽ സർവീസ് ഉണ്ടാകും. ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ ബസ് സർവീസ് നടത്തും.

തോമസ് മാത്യു,

പത്തനംതിട്ട ഡി.ടി.ഒ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.