കന്യാകുമാരിയിൽ നിന്ന് ഏപ്രിൽ ഒന്നിന്
രാവിലെ 10.15ന് തിരുവനന്തപുരത്ത്
തിരുവനന്തപുരം: നാല്പത്തിയഞ്ച് വർഷത്തിലേറെയായി മുംബയിലേക്ക് ഓടിക്കൊണ്ടിരുന്ന ജയന്തി ജനത എക്സ് പ്രസ് ട്രെയിൻ കൊവിഡ്കാലമായ രണ്ടു വർഷത്തിനുശേഷം തിരിച്ചെത്തിയപ്പോൾ ഓട്ടം പൂനെവരെ മാത്രം.
ആദ്യ സർവീസ് മാർച്ച് 31ന് പൂനെയിൽ നിന്ന് രാത്രി 11.50ന് പുറപ്പെടും. കന്യാകുമാരിയിൽ നിന്ന് പൂനെയിലേക്കുള്ള ആദ്യസർവീസ് ഏപ്രിൽ ഒന്നിന് രാവിലെ 8.25നാണ്. രാവിലെ 10.15ന് തിരുവനന്തപുരത്തും 11.27ന് കൊല്ലത്തും ഉച്ചയ്ക്ക് 1.22ന് കോട്ടയത്തും വൈകിട്ട് മൂന്ന് മണിയോടെ എറണാകുളം നോർത്തിലും തൃശൂരിൽ വൈകിട്ട് 4.52നും പാലക്കാട്ട് 6.27നും എത്തിച്ചേരും.
കന്യാകുമാരിയിലേക്കുള്ള ട്രെയിൻ പുലർച്ചെ 1.15നാണ് കേരളത്തിലെ ആദ്യ സ്റ്റോപ്പായ പാലക്കാട്ട് എത്തുന്നത്. 2.32ന് തൃശൂരിലും അതിരാവിലെ 3.50ന് എറണാകുളം നോർത്തിലും ട്രെയിൻ എത്തും. കോട്ടയത്ത് 5.32നും കൊല്ലത്ത് 8.12നും എത്തുന്ന ജയന്തി ജനത 9.25ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തും.
സെൻട്രൽ റെയിൽവേ മുംബയിലെ തിരക്ക് ഒഴിവാക്കാൻ പല ട്രെയിനുകളും സമീപ പട്ടണങ്ങളിലേക്ക് മാറ്റിയ കൂട്ടത്തിലാണ് ജയന്തിജനതയെ പൂനെയിലേക്ക് വിട്ടത്. ഇതിലെ മിക്കയാത്രക്കാരും പൂനെയിൽ ഇറങ്ങുന്നവരാണ്. അതും ഒരു കാരണമായി.
ജയന്തി ജനത കേരളം ഒഴിവാക്കി സേലംവഴി കന്യാകുമാരിയിലേക്ക് തിരിച്ചുവിടാൻ നീക്കം നടന്നിരുന്നു. യാത്രക്കാരുടെ സംഘടനകളും അടൂർ പ്രകാശ് എം.പിയും ഇടപെട്ടാണ് അതു തടഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |