SignIn
Kerala Kaumudi Online
Tuesday, 23 April 2024 3.25 PM IST

നരേന്ദ്രമോദിയോട് പിണറായി വിശദീകരിച്ചു- സിൽവർ പ്രതീക്ഷ പ്രധാനമന്ത്രിയിൽ

cmpm
f

 ജനഹിതം നോക്കി മാത്രം അനുമതി: റെയിൽവേ മന്ത്രി

ന്യൂഡൽഹി: കേരളത്തിൽ അങ്ങോളമിങ്ങോളം ജനകീയ പ്രതിഷേധവും ഏവരെയും അമ്പരപ്പിച്ച് ക്ളിഫ്ഹൗസ് വളപ്പിൽ കല്ലിടലും അരങ്ങേറിയ ഇന്നലെ സിൽവർ ലൈൻ അനുമതി വേഗത്തിലാക്കാനഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട മുഖ്യമന്ത്രി പിണറായി വിജയൻ, ശുഭ പ്രതീക്ഷയാണെന്നും എന്തുചെയ്യാൻ പറ്റുമെന്ന് റെയിൽവേ മന്ത്രിയോട് സംസാരിക്കാമെന്ന ഉറപ്പ് മോദി നൽകിയെന്നും വാർത്താസമ്മേളനത്തിൽ അറിയിച്ചു.

അതേസമയം, സിൽവർ ലൈനിൽ പാരിസ്ഥിതികവും സാമ്പത്തികവും സാങ്കേതികവുമായ പ്രശ്‌നമുണ്ടെന്നും ജനങ്ങളുടെ താത്പര്യം കൂടി കണക്കിലെടുത്തേ അനുമതി നൽകൂവെന്നും റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവ് ഇന്നലെ രാജ്യസഭയിൽ പറഞ്ഞത് തിരിച്ചടിയായി. തിരക്കിട്ട് തീരുമാനമെടുക്കില്ലെന്നും ധനാഭ്യർത്ഥന ചർച്ചയുടെ മറുപടിയിൽ മന്ത്രി പറഞ്ഞു.

രാവിലെ പാർലമെന്റിലെ ഒാഫീസിലാണ് ചീഫ് സെക്രട്ടറി വി.പി.ജോയിക്കൊപ്പം പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്. കാര്യങ്ങൾ അതീവ താത്പര്യത്തോടെ കേട്ടെന്നും പ്രതികരണം ആരോഗ്യകരമായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. നല്ല ചർച്ചയാണ് നടന്നത്. തിരക്കിനിടയിലും ഏറെ നേരം സംസാരിക്കാൻ തയ്യാറായത് പ്രതീക്ഷ നൽകുന്നു. കേന്ദ്രാനുമതി വേഗത്തിലാക്കാൻ കൂടിക്കാഴ്ച വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.

പാർലമെന്റിൽ റെയിൽവേ മന്ത്രിയുമായി അനൗദ്യോഗിക കൂടിക്കാഴ്ച നടത്തിയും വിവരങ്ങൾ ധരിപ്പിച്ചു. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പി.കെ.മിശ്രയെയും കണ്ടു.

ആരെയും ദ്രോഹിക്കില്ല;

ഏറ്റവും നല്ല നഷ്ടപരിഹാരം

സുരക്ഷിതവും വേഗത കൂടിയതുമായ ഗതാഗത സംവിധാനം വേണമെന്നതിൽ എല്ലാവരും ഒരേ അഭിപ്രായക്കാരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിഷേധങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ലക്ഷ്യമിട്ടാണ്. പദ്ധതിക്കായി ആരെയും ദ്രോഹിക്കില്ല. ഭൂമിക്ക് ഏറ്റവും നല്ല നഷ്ടപരിഹാരം നൽകും. ഒരാൾ പോലും കിടപ്പാടമില്ലാത്തവരാകില്ല. വീട് നഷ്‌ടപ്പെടുന്നവർക്ക് പകരം വീടും ജീവനോപാധിയും ഉറപ്പാക്കും. അവ്യക്തതയും ആശയക്കുഴപ്പവും സൃഷ്ടിക്കാൻ നടക്കുന്നവർ ജനങ്ങൾ ഇക്കാര്യമെല്ലാം തിരിച്ചറിയുന്നുണ്ടെന്ന് മനസിലാക്കണം.

സിൽവർലൈനിന് പാരിസ്ഥിതികാനുമതി ആവശ്യമില്ല. ഭൂമി ഏറ്റെടുക്കാനല്ല, സാമൂഹികാഘാത പഠനത്തിന് വേണ്ടിയുള്ള സർവേയാണ് നടക്കുന്നത്. ലിഡാർ സർവേയിൽ ഭൂമിയും കെട്ടിടങ്ങളും ആരുടേതാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

യു ഡി എഫ് കാലത്ത് മുന്നോട്ടുവച്ച ഹൈസ്‌പീഡ് റെയിൽ പ്രായോഗികമല്ല. തിരുവനന്തപുരത്തിനും കാസർകോടിനുമിടയ്ക്ക് കൂടുതൽ സ്റ്റോപ്പുകൾ വേണം. തുടർഭരണത്തിന് വഴിയൊരുക്കിയ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് തടയിടാനാണ് പ്രതിപക്ഷ നീക്കം. ഗെയിൽ, ദേശീയപാതാവികസനം തുടങ്ങിയവയിൽ വ്യാജ പ്രചാരണങ്ങളിൽ തെറ്റിദ്ധരിക്കപ്പെട്ട് സമരത്തിനിറങ്ങിയവർ വസ്തുത മനസ്സിലാക്കി പിൻമാറി. ആസൂത്രിതമായ വ്യാജപ്രചാരണത്തിന് ഇപ്പോഴും ഒരു വിചിത്ര സഖ്യം രൂപപ്പെട്ടിട്ടുണ്ട്. ചില മാദ്ധ്യമങ്ങളും അവർക്കൊപ്പമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SILVERLINE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.