കോഴിക്കോട്: ചാർജ് വർദ്ധനവ് ആവശ്യപ്പെട്ട് സ്വകാര്യ ബസ്സുടമകൾ ആരംഭിച്ച സമരം ജില്ലയിൽ പൂർണമായിരുന്നു. എണ്ണൂറോളം ബസ്സുകൾ ഇന്നലെ നിരത്തിലിറങ്ങിയില്ല. സമരത്തിൽ വല്ലാതെ വലഞ്ഞത് വിദ്യാർത്ഥികളാണ്. കെ.എസ്.ആർ.ടി.സി ബദൽസംവിധാനം ഏർപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞിരുന്നെങ്കിലും ജില്ലയിൽ പതിവ് സർവിസുകൾ മാത്രമാണുണ്ടായത്. അധിക സർവിസ് ഒന്നുപോലും ഓടിക്കാൻ കഴിഞ്ഞില്ല കെ.എസ്.ആർ.ടി.സിക്ക്.
മിനിമം ചാർജ് പന്ത്രണ്ടു രൂപയാക്കണമെന്നും വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടണമെന്നുമുള്ള ആവശ്യങ്ങൾ അംഗീകരിക്കുന്നതു വരെ സമരവുമായി മൂന്നോട്ടുപോകാനാണ് ബസ്സുടമകളുടെ തീരുമാനം.
കൊവിഡ്കാല നിയന്ത്രണങ്ങൾ ഒഴിഞ്ഞ് വിപണി സജീവമായി വരുന്നതിനിടെ എത്തിയ ബസ് പണിമുടക്ക് വ്യാപാര മേഖലയെ കാര്യമായി ബാധിച്ചു. കടകമ്പോളങ്ങളിൽ ഇന്നലെ തിരക്ക് പ്രകടമായി കുറഞ്ഞു. സ്വന്തമായി വാഹനങ്ങളുള്ളവർ മാത്രമാണ് അത്യാവശ്യ കാര്യങ്ങൾക്കായി എത്തിയത്.
ജീപ്പുകളുടെ സമാന്തര സർവിസ് ചുരുക്കം ചിലയിടങ്ങളിലേ ഉണ്ടായുള്ളൂ. നഗരത്തിൽ ഏതാനും ടൂറിസ്റ്റ് ബസ്സുകളുംമറ്റും സർവിസ് നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |