ആലപ്പുഴ : പ്രധാനമന്ത്രി നരേന്ദ്രമോദി സിൽവർ ലൈനിനോട് അനുഭാവം പ്രകടിപ്പിച്ചെന്നുള്ള മുഖ്യമന്ത്രിയുടെ പ്രചാരണം തെറ്റിദ്ധാരണ പരത്തുന്ന പി.ആർ വർക്ക് മാത്രമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പി ജില്ലാ ഓഫീസിൽ മാദ്ധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.
ഇന്നലെ പഞ്ചാബ് മുഖ്യമന്ത്രിയും കേരള മുഖ്യമന്ത്രിയും പ്രധാനമന്ത്രിയെ സന്ദർശിച്ചു. രണ്ട് വർഷത്തേക്ക് 500 കോടിയുടെ പാക്കേജ് പഞ്ചാബ് മുഖ്യമന്ത്രിയും സിൽവർ ലൈൻ പദ്ധതിക്ക് അനുമതി കേരളവും ചോദിച്ചു. കേരളത്തിലെ ജനങ്ങളുടെ താത്പര്യം കണക്കിലെടുത്ത് മാത്രമേ സിൽവർ ലൈൻ പദ്ധതി നടപ്പാക്കൂവെന്നാണ് വൈകിട്ട് കേന്ദ്ര റെയിൽവേ മന്ത്രി രാജ്യസഭയിൽ പറഞ്ഞതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |