കുന്നത്തൂർ: ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ ചികിത്സയ്ക്കെത്തിയ 13 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ സെക്യൂരിറ്റി ജീവനക്കാരൻ റിമാൻഡിൽ. മൈനാഗപ്പള്ളി സ്വദേശി വിക്രമൻപിള്ളയെയാണ് റിമാൻഡ് ചെയ്തത്.
കാലിന് പരിക്കേറ്റ് ബുധനാഴ് രാത്രി 10 മണിയോടെ അമ്മക്കൊപ്പം കാഷ്വാലിറ്റിയിലെത്തിയ കുട്ടിയോട് മദ്യലഹരിയിലായിരുന്ന സുരക്ഷാ ജീവനക്കാരൻ അപമര്യാദയായി പെരുമാറുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ മാതാവ് ഇയാളെ അടിച്ചതോടെയാണ് സംഭവം പുറത്തായത്. തുടർന്ന് നടന്ന വിശദ അന്വേഷണത്തിലാണ് മോശമായി പെരുമാറിയതാണെന്ന് മനസിലായത്. പൊലീസ് എത്തി സെക്യൂരിറ്റിയെ അറസ്റ്റ് ചെയ്തു. എന്നാൽ, ഇന്നലെയോടെ കാര്യങ്ങൾ മാറി മറിഞ്ഞു. വീഴാൻ പോയ കുട്ടിയെ സെക്യൂരിറ്റി രക്ഷിച്ചതായി ബോധ്യപ്പെട്ടതിനാൽ രക്ഷകർത്താക്കൾ പരാതി പിൻവലിച്ചതായും അറിയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |