കുന്നംകുളം: നാലരലക്ഷം രൂപയുടെ കുഴൽപ്പണവുമായി ഒരാളെ വടക്കെക്കാട് പൊലീസ് പിടികൂടി. കോഴിക്കോട് രാമനാട്ടുകര സ്വദേശി ദീപ് ഹൗസ് വീട്ടിൽ ആൽബിയെയാണ് വടക്കെക്കാട് സ്റ്റേഷൻ ഹൗസ് ഓഫീസർ അമൃതരംഗന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
വടക്കെക്കാട് അഡീഷണൽ എസ്.ഐ: അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പട്രോളിംഗ് നടത്തുന്നതിനിടെയാണ് ആൽത്തറ അമ്പലപ്പാട്ട് റോഡിൽ സംശയാസ്പദമായ രീതിയിൽ സിഫ്ട് കാർ നിറുത്തിയിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. വാഹനം പരിശോധിച്ചപ്പോഴാണ് രേഖകളില്ലാതെ കടത്തുകയായിരുന്ന നാലര ലക്ഷം രൂപ കണ്ടെടുത്തത്.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ സ്റ്റേഷൻ ഹൗസ് ഓഫീസർ അമൃതരംഗൻ, പ്രിൻസിപ്പൽ എസ്.ഐ: രാജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തു. സംഭവസ്ഥലത്തുനിന്ന് അണ്ടത്തോട് സ്വദേശിയെ സംശയാസ്പദമായ രീതിയിൽ കണ്ടതായും പൊലീസ് പറഞ്ഞു.
പണം പിടികൂടിയതുമായി ബന്ധപ്പെട്ട വിവരം ഉടൻ തന്നെ ഇൻകം ടാക്‌സ്, എൻഫോഴ്‌സ്‌മെന്റ് വകുപ്പുകൾക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു. എ.എസ്.ഐ ബിജു, സിവിൽ പൊലീസ് ഓഫീസർമാരായ പ്രേംദീപ്, റിജോയ്, ആർ.ആർ.ആർ.എഫ് ഉദ്യോഗസ്ഥനായ പ്രവീൺ രാജ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |