തൃശൂർ: ജില്ലയിൽ സ്വകാര്യ ബസ് സമരം രണ്ടുദിവസം പിന്നിട്ടു. ജനങ്ങൾ ദുരിതത്തിൽ. പരീക്ഷാക്കാലമായതിനാൽ വിദ്യാർത്ഥികളെ സ്വകാര്യ ബസ് സമരം ഏറെ വലച്ചു. പലരും കിലോമീറ്ററുകളോളം നടന്നാണ് പരീക്ഷയ്ക്ക് എത്തുന്നത്.
സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും സ്ത്രീകളും ഉൾപ്പെടെയുള്ളവർ ഏറെ ദുരിതം അനുഭവിച്ചാണ് ജോലിക്കെത്തുന്നത്. കെ.എസ്.ആർ.ടി.സി കൂടുതൽ സർവീസുകൾ നടത്തി ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഗ്രാമപ്രദേശങ്ങളിലുള്ളവരാണ് ഏറെ ദുരിതം അനുഭവിച്ചത്.
ജില്ലയിൽ 1200 ഓളം സ്വകാര്യ ബസുകളുണ്ടെങ്കിലും കൊവിഡ് കാലമായതോടെ 700 ഓളം ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |