മുംബയ്: റിലയൻസ് പവർ, റിലയൻസ് ഇൻഫ്രാസ്ട്രക്ചർ എന്നീ കമ്പനികളുടെ നേതൃസ്ഥാനത്തു നിന്ന് റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനി രാജിവച്ചു. ലിസ്റ്റഡ് കമ്പനികളുമായി അനിൽ അംബാനി ബന്ധപ്പെട്ട് പ്രവർത്തിക്കരുതെന്ന സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ (സെബിI)യുടെ നിർദ്ദേശത്തെ തുടർന്നാണിത്.
കമ്പനികളുടെ ഫണ്ട് വകമാറ്റി ചെലവഴിച്ചെന്ന് കാട്ടി ഫെബ്രുവരിയിലാണ് സെബി, അനിൽ അംബാനി, റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ്, മറ്റു മൂന്നു പേർ എന്നിവർക്ക് നിരോധനം ഏർപ്പെടുത്തിയത്. ഇനിയൊരു ഉത്തരവ് വരുന്നത് വരെ ലിസ്റ്റ് ചെയ്തിരിക്കുന്ന കമ്പനികളുടെ ഡയറക്ടർ, പ്രമോട്ടർ തുടങ്ങിയ സ്ഥാനങ്ങളിൽ ഇവർ പാടില്ലെന്നാണ് സെബിയുടെ നിർദ്ദേശം. അനിൽ അംബാനി സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ രാഹുൽ സരിനെ ഇരു കമ്പനികളുടെയും അഡീഷണൽ ഡയറക്ടറായി കമ്പനികൾ നിയമിച്ചു.
സ്ഥാനമൊഴിഞ്ഞെങ്കിലും കമ്പനിക്ക് വഴികാട്ടാനും ഓഹരി ഉടമകളുടെ താത്പര്യം സംരക്ഷിക്കുന്നതിനും അനിൽ അംബാനി കമ്പനിയൊടൊപ്പം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് റിലയൻസ് പവർ ഡയറക്ടർ ബോർഡ് പ്രസ്താവനയിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |