തിരുവനന്തപുരം: മകളെ ചീത്ത വിളിച്ചത് ചോദ്യം ചെയ്‌തതിന് വീട്ടമ്മയുടെ കെെ തല്ലിയൊടിക്കുകയും ഭർത്താവിനെ വെട്ടിപ്പരിക്കേല്പിക്കുകയും ചെയ്‌ത കേസിലെ പ്രതിക്ക് കഠിനതടവും പിഴയും ശിക്ഷ. മുട്ടത്തറ സ്വദേശി കണ്ണടപ്പൻ മനോജ് എന്ന മനോജിനെയാണ് ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് കോടതി ഒന്നേകാൽ വർഷം തടവിനും 2000 രൂപ പിഴയ്‌ക്കും ശിക്ഷിച്ചത്.
പ്രതി പിഴയൊടുക്കിയില്ലെങ്കിൽ ഒരു മാസം അധിക തടവ് അനുഭവിക്കണം. രോഗിയായ മകനെ സംരക്ഷിക്കാൻ ആരുമില്ലെന്നും ശിക്ഷയിൽ ഇളവ് വേണമെന്നുമുള്ള പ്രതിയുടെ അപേക്ഷ പരിഗണിച്ചാണ് കുറഞ്ഞ ശിക്ഷ നൽകിയത്. വസ്‌തു തർക്കവുമായി ബന്ധപ്പെട്ട് മനോജ് അയൽവാസിയായ കുമാരിയുടെ മകളെ ചീത്തവിളിച്ചിരുന്നു. ഇതിനെതിരെ പൊലീസിൽ പരാതി നൽകിയെന്ന കാരണത്താലാണ് നിരവധി കേസിലെ പ്രതിയായ മനോജ് കുമാരിയുടെ കെെ തല്ലിയൊടിക്കുകയും ഭർത്താവ് കൃഷണൻകുട്ടിയെ വെട്ടിപ്പരിക്കേല്പിക്കുകയും ചെയ്‌തത്. സർക്കാരിനുവേണ്ടി ഗവൺമെന്റ് പ്ളീഡർ മനു കല്ലംപള്ളി ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |