ആലപ്പുഴ: ജില്ലയിൽ 12നും 14നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികൾക്കായുള്ള ഒരുക്കിയ കേന്ദ്രങ്ങളിൽ വാക്സിൻ എടുക്കാൻ ആളില്ല. പരീക്ഷാക്കാലമായതും പൊതുവെ കൊവിഡ് ഭീതി ഒഴിഞ്ഞതിനാലുമാണ് വാക്സിനേഷനിലെ മാന്ദ്യത്തിന് കാരണമെന്നാണ് പറയുന്നത്.
ഇതുവരെ 12നും 14നും ഇടയിൽ പ്രായമുള്ള 6,052 വിദ്യാർത്ഥികൾക്ക് കൊവിഡ് വാക്‌സിൻ നൽകിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ 16ന് ആണ് വാക്സിൻ വിതരണം ആരംഭിച്ചത്. ചില ക്ളാസുകളിലെ കുട്ടികളുടെ പരീക്ഷ കഴിഞ്ഞിട്ടും വാക്സിൻ എടുക്കാത്ത സ്ഥിതിയുണ്ട്. വരുംദിവസങ്ങളിൽ കൂടുതൽ പേർ എത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ആലപ്പുഴ ജനറൽ ആശുപത്രിയിൽ ഒരുക്കിയ വാക്സിൻ കേന്ദ്രം എസ്.ഡി.വി സെന്റിനറി ഹാളിലേക്ക് മാറ്റിയിട്ടുണ്ട്.
#കൊവിഡ് ടെസ്റ്റ് കുറഞ്ഞു ,വാക്‌സിനെടുപ്പിക്കും
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം അനുസരിച്ച് ജില്ലയിൽ പ്രതിദിന കൊവിഡ് ടെസ്റ്റിന്റെ എണ്ണം കൂട്ടാനും നിർബന്ധമായി വാക്‌സിനെടുപ്പിക്കാനും ആരോഗ്യ പ്രവർത്തകർക്ക് നിർദേശം നൽകി. എല്ലാ കേന്ദ്രങ്ങളിലും പ്രതിദിനം ആർ.ടി.പി.സി.ആർ ടെസ്റ്റ് മിനിമം നൂറെണ്ണമാക്കാനാണ് നിർദേശം. ഒറ്റപ്പെട്ട കേന്ദ്രങ്ങളിൽ മാത്രമാണ് ഇപ്പോൾ നൂറ് പേരുടെ ടെസ്റ്റ്. കൂടുതൽ കേന്ദ്രങ്ങളിലും 50ൽ താഴെ മാത്രമാണ് ടെസ്റ്റ് നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |