SignIn
Kerala Kaumudi Online
Saturday, 20 April 2024 6.46 AM IST

40 ലക്ഷം കൊടുത്ത് അദ്ധ്യാപികയായില്ല, അച്ചാർ വിറ്റ് വരുമാനം അഞ്ചു ലക്ഷം

p

കൊച്ചി: ഇരട്ട ബിരുദാനന്തര ബിരുദവും സെറ്റ് യോഗ്യതയും നേടിയ ശ്രീലക്ഷ്മി അജേഷ് മോഹിച്ചത് അദ്ധ്യാപിക ആവാൻ. മുന്നിൽ തെളിഞ്ഞത് അച്ചാർ നിർമ്മാണം. ഇപ്പോൾ വരുമാനം പ്രതിമാസം അഞ്ചു ലക്ഷം രൂപ. നിമിത്തമായത് അടുത്ത സുഹൃത്തിനുവേണ്ടി യുട്യൂബ് നോക്കി ഉണ്ടാക്കിയ അച്ചാർ. തുടക്കത്തിൽ പ്രതിസന്ധി നേരിട്ടപ്പോൾ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് ചുവപ്പുനാട അഴിച്ചത് വിജയവഴിയിലെ സുപ്രധാന ഏട്.

തൃപ്പൂണിത്തുറ സ്വദേശി ശ്രീലക്ഷ്മിക്ക് (33) കെമിസ്ട്രിയിലും സൈക്കോളജിയിലുമാണ് ബിരുദാനന്തര ബിരുദം. എയ്ഡഡ് സ്കൂളിൽ ചോദിച്ചത് 40 ലക്ഷം രൂപ. അത്രയും നൽകാനില്ല. അപ്പോഴാണ് സുഹൃത്തിനുണ്ടാക്കി നൽകിയ അച്ചാർ മനസിലെത്തിയത്. അന്ന് അത് രുചിച്ചവരെല്ലാം അഭിനന്ദിച്ചിരുന്നു. സഹോദരൻ ശ്രീരാജിനോട് പറഞ്ഞപ്പോൾ, അഞ്ഞൂറു രൂപ ഉടൻ നൽകി.

അങ്ങനെ നാലു വർഷം മുമ്പ് കലവറ ഫുഡ് പ്രൊഡക്ട്സ് പിറവിയെടുത്തു. ഫ്ളാറ്റിലെ സ്വന്തം അടുക്കളയിൽ കൃത്രിമ ചേരുവകളില്ലാതെ പാകപ്പെടുത്തി. ഫേസ് ബുക്കും വാട്ട്സ് ആപ്പും വഴി പ്രചാരം. വാങ്ങിയവരുടെ ഓർഡറുകൾ വീണ്ടും വന്നപ്പോൾ ആത്മവിശ്വാസമായി. സ്ഥാപനം വാടക കെട്ടിടത്തിലേക്ക് മാറ്റി. ഏഴു ജീവനക്കാരുണ്ടിപ്പോൾ. രുചി മഹിമ ഇപ്പോൾ അമേരിക്കയും ബ്രിട്ടണും ഉൾപ്പെടെ 12 രാജ്യങ്ങളിലെത്തി. എല്ലാത്തിനും കരുത്തായി കാലടി ഒക്കൽ സ്വദേശി ഭർത്താവ് അജേഷ് അമ്പലപ്പാടനും കുടുംബവുമുണ്ട്.

 പ്രധാനമന്ത്രിയുടെ ഇടപെടൽ

ഓർഡർ അനുസരിച്ച് അച്ചാറുകൾ പോസ്റ്റ് ഓഫീസ് വഴിയാണ് അയയ്ക്കുന്നത്. ഒരു സുപ്രഭാതത്തിൽ ഭക്ഷണ പദാർത്ഥങ്ങൾ അയയ്ക്കാൻ പറ്റില്ലെന്ന് പറഞ്ഞ് മടിക്കയയച്ചു. അതോടെ പ്രതിസന്ധിയിലായി.

പ്രിയപ്പെട്ട അങ്കിൾ...എന്നുതുടങ്ങുന്ന ഒരു മെയിൽ പ്രധാനമന്ത്രിക്ക് അയച്ചു. പിറ്റേദിവസം തേടിയെത്തിയത് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഫോൺ കോൾ. തുടർന്ന് അച്ചാറുമായി പോസ്റ്റ് ഓഫീസിലെത്തിയപ്പോൾ, സന്തോഷത്തോടെ എല്ലാം സ്വീകരിച്ചു.

#മാങ്ങ മുതൽ ചെമ്മീൻ വരെ

മാങ്ങ, നാരങ്ങ, പുളിയിഞ്ചി, നെല്ലിക്ക, വെളുത്തുള്ളി, ഈന്തപ്പഴം, മീൻ, ചെമ്മീൻ, ബീഫ്, കക്ക, മിക്സഡ് വെജിറ്റബിൾ, കോളിഫ്ളവർ തുടങ്ങിയവയാണ് പ്രധാന അച്ചാർ ഇനങ്ങൾ. മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, കറിമസാല, സാമ്പാർപൊടി, ഗരംമസാല, തേങ്ങാ ചമ്മന്തിപ്പൊടി, ചെമ്മീൻ ചമ്മന്തിപ്പൊടി, ഹെൽത്ത് മിക്സ്, പഴം വരട്ടിയത്, ചക്ക വരട്ടിയത്, നെല്ലിക്ക വരട്ടിയത് എന്നിവയും ഇപ്പോൾ നിർമ്മിക്കുന്നു.

''അച്ചാറിന്റെ രുചിക്കൂട്ടാണ് വിജയം സമ്മാനിച്ചത്. കേട്ടറിഞ്ഞെത്തിയതാണ് കൂടുതൽ പേരും.

-ശ്രീലക്ഷ്മി അജേഷ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SREELAKSHMIPICKLEEKM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.