തിരുവനന്തപുരം: സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയിൽ നിന്ന് മലബാർ കാർഷിക കലാപകാരികളെ ഒഴിവാക്കാനുള്ള ശുപാർശയ്ക്ക് അംഗീകാരം നൽകിയ ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന്റെ തീരുമാനം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
കൗൺസിലിന്റെ തീരുമാനം കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് കൈമാറുന്നതോടെ മലബാർ കലാപത്തിൽ പങ്കെടുത്ത രക്തസാക്ഷികളുടെ പേരുകൾ ഇന്ത്യൻ സ്വാതന്ത്ര്യസമര നിഘണ്ടുവിൽ നിന്ന് മാറ്റപ്പെടും.
ജന്മിത്വത്തിനും അതിനെ താങ്ങി നിറുത്തുന്ന സാമ്രാജ്യത്വത്തിനുമെതിരായുള്ള ധീരോജ്വലമായ സമരമായിരുന്നു മലബാർ കാർഷിക കലാപമെന്ന് വ്യക്തമാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലതിന് സവിശേഷസ്ഥാനമുണ്ട്. ഇതിനെ മാപ്പിള ലഹളയെന്ന് പറഞ്ഞ് ഒറ്റപ്പെടുത്താനാണ് ബ്രിട്ടീഷ് സാമ്രാജ്യത്വം ശ്രമിച്ചത്. ഈ പാത പിന്തുടർന്ന് മലബാർ കാർഷിക കലാപകാരികളെ വർഗീയമായി മുദ്രകുത്താനുള്ള സംഘപരിവാർ അജൻഡയാണിപ്പോൾ വ്യക്തമാകുന്നത്. ചരിത്രത്തെ വർഗീയവത്കരിക്കുകയും വിഷലിപ്തമാക്കുകയും ചെയ്യുന്ന ആർ.എസ്.എസ് അജൻഡയാണ് പുറത്തുവരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |