കോഴിക്കോട്: പണിമുടക്കിൽ അന്നംമുട്ടിയ യാത്രികർക്ക് ആശ്വാസം പകർന്ന് പതിവുപോലെ ശിവനും ലീലയും. അരയിടത്ത് പാലത്തിന് താഴെ പുലർച്ചെ മുതൽ തന്നെ ഇവരുടെ ഹർത്താൽ തട്ടുകട തുറന്നു. ഹർത്താൽ കാലങ്ങളിൽ മാത്രമാണ് ഇവർ കുടുംബസമേതം തട്ടുകടയുമായി നഗരത്തിലെത്തുന്നത്. കച്ചവടത്തിലെ ലാഭത്തിനപ്പുറം വാഹനം കിട്ടാതെ ഭക്ഷണം കിട്ടാതെ നഗരത്തിൽ വലയുന്നവർക്ക് ആശ്വാസമാവുകയാണ് ലക്ഷ്യം. രണ്ടുദിവസം നീളുന്ന പണിമുടക്കിൽ ഇന്നും ഇതേ സ്ഥലത്തുണ്ടാവുമെന്ന് ഇവർ പറഞ്ഞു. അരയിടത്ത് പാലം ജംഗ്ഷനിലെ ട്രാഫിക് പൊലീസുകാർ പൂർണ പിന്തുണ നൽകിയതിനാൽ കച്ചവടത്തിന് തടസമേതുമുണ്ടായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |