പത്തനംതിട്ട : കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമരുന്നുകളുടെ കടത്തും വിപണനവും തടയുന്നതിന് കർശന നടപടിയുമായി പൊലീസ്. കഴിഞ്ഞ ദിവസം റാന്നിയിൽ മൂന്നുയുവാക്കളിൻ നിന്ന് എം.ഡി.എം.എ എന്ന മയക്കുമരുന്ന് പിടിച്ചെടുത്തത്തിനെ തുടർന്ന്, ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ എല്ലാ പൊലീസുദ്യോഗസ്ഥർക്കും നിർദേശം നൽകിയതായി ജില്ലാ പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ പറഞ്ഞു. യുവാക്കളും കുട്ടികളും മയക്കുമരുന്നുകളുടെ ഉപയോക്താക്കളോ വാഹകരോ ആകുന്നത് തടയുന്നതിന് പൊലീസ് നടപടികൾ സ്വീകരിക്കും. ജില്ലയിലെ മയക്കുമരുന്നുകൾക്കെതിരായ നിയമനടപടികൾക്കായി ഡാൻസാഫ് ടീം കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. റാന്നി ഡിവൈ.എസ്.പി മാത്യു ജോർജിന്റെ നേതൃത്വത്തിൽ
നടത്തിയ സംയുക്ത നീക്കത്തിലാണ് എം.ഡി.എം.എ യുമായി മൂന്ന് പേരെ പിടികൂടാൻ സാധിച്ചത്. പഴവങ്ങാടി കരികുളം മോതിരവയൽ കക്കുഴിയിൽ വീട്ടിൽ ബ്ലെസ്സൻ കുര്യാക്കോസ് (23), മാമുക്ക് കല്ലൂപ്പറമ്പിൽ നോഹിൻ സജു (26), ചേത്തക്കൽ മന്ദമരുതി താമ്രത്ത് വീട്ടിൽ ബെൻ ബിജു എബ്രഹാം (28) എന്നിവരാണ് പിടിയിലായത്. ഇവർക്ക് ഇത് ലഭിച്ചത് എവിടെ നിന്നാണ് എന്ന് തുടങ്ങിയ കാര്യങ്ങൾ വിശദമായി അന്വേഷണം നടത്തും.
യുവാക്കളെ ചോദ്യംചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ 3 കിലോഗ്രാം കഞ്ചാവും 36 ഗ്രാം ഹാഷിഷ് ഓയിലുമായി ഏഴുമറ്റൂർ ചാലപ്പള്ളി പുല്ലോക്കൽ തടത്തിൽ വീട്ടിൽ സുബിൻ (27)
അറസ്റ്റിലായി. ഇയാൾ വാടകക്ക് താമസിക്കുന്ന അങ്ങാടി പുല്ലൂപ്രം ശ്രീരാഗം വീട്ടിലെ ഷെൽഫിൽ ഷോൾഡർ ബാഗിൽ സൂക്ഷിച്ച നിലയിലാണ് കഞ്ചാവും ഹാഷിഷ് ഓയിലും കണ്ടെടുത്തത്. 9 ചെറിയ ഡപ്പികളിലായാണ് ഓയിൽ സൂക്ഷിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |