ഇടുക്കി: സമരാനുകൂലികൾ വാഹനം തടയുന്നതിനിടെയുണ്ടായ സംഘർഷത്തിൽ ദേവികുളം എം എൽ എ, എ രാജയ്ക്ക് പരിക്കേറ്റു. പിന്നാലെ എം എൽ എയെ മർദിച്ച പൊലീസിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സി പി എം രംഗത്തെത്തി. കട്ടപ്പനയിൽ വച്ചാണ് എം എൽ എയ്ക്ക് മർദനമേറ്റത്.
മൂന്നാറിൽ പണിമുടക്കുമായി ബന്ധപ്പെട്ട് പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു എം എൽ എ. ഇതിനിടെ ഇതുവഴി വന്ന വാഹനങ്ങളെ സമരാനുകൂലികളായ പ്രവർത്തകർ തടഞ്ഞു. ഇതോടെ പൊലീസ് ഇടപെടുകയും സംഘർഷം ഉന്തിലും തള്ളിലും കലാശിക്കുകയുമായിരുന്നു. പിന്നാലെ സംഘർഷം നിയന്ത്രിക്കാൻ എം എൽ എ ശ്രമിക്കുന്നതിനിടെയാണ് മർദനമേറ്റത്. സംഘർഷത്തിൽ ചെവിക്ക് പരിക്കേറ്റുവെന്നും വിവരമുണ്ട്. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നാണ് സൂചന.
സമരത്തിൽ സംസ്ഥാനത്തെ പല ഭാഗങ്ങളിലും സംഘർഷമുണ്ടായി. കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ ബി.എം.എസ് ഒഴികെയുള്ള ഇരുപതോളം ട്രേഡ് യൂണിയനുകളാണ് 48 മണിക്കൂർ പൊതുപണിമുടക്ക് പ്രഖ്യാപിച്ചത്. ഞായറാഴ്ച അർദ്ധരാത്രി തുടങ്ങിയ സമരം ഇന്ന് രാത്രി സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |