SignIn
Kerala Kaumudi Online
Friday, 19 April 2024 4.10 AM IST

ബൂസ്റ്റർ: ഇതുവരെ സ്വീകരിച്ചത് 78590 പേർ

vaccine

പാലക്കാട്: ജില്ലയിൽ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം പത്തിൽ താഴെയായെങ്കിലും പ്രതിരോധ പ്രവർത്തനങ്ങളിൽ വിട്ടുവീഴ്ചയില്ലാതെ ആരോഗ്യവകുപ്പ്. കൊവിഡ് നാലാം തരംഗം ജൂൺ - ജൂലായ് മാസങ്ങളിൽ പ്രതീക്ഷിക്കുന്നതിനാൽ ജില്ലയിൽ ബൂസ്റ്റർ വാക്സിൻ വിതരണം കാര്യക്ഷമമാക്കുകയാണ് ജില്ലാ ഭരണകൂടം. ഇതുവരെ 78,590 പേരാണ് ബൂസ്റ്റർ ഡോസ് സ്വീകരിച്ചത്. ആരോഗ്യപ്രവർത്തകർ, പൊലീസ്, മാദ്ധ്യമപ്രവർത്തകർ തുടങ്ങിയ കൊവിഡ് മുന്നണിപോരാളികൾക്കും 50 വയസ് പിന്നിട്ടവർക്കുമാണ് നിലവിൽ ബൂസ്റ്റർ ഡോസ് വിതരണം ചെയ്യുന്നത്. പാലക്കാട് ഗവ. മെഡിക്കൽ കോളേജ്, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയിലൂടെയാണ് ബൂസ്റ്റർ വിതരണം.

ജനുവരിയിലാണ് ബൂസ്റ്റർ ഡോസ് നൽകി തുടങ്ങിയത്. ജില്ലയിൽ 95 ശതമാനം പേർ ഒന്ന്, രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചു. മറ്റ് അസുഖങ്ങളുള്ളവർ മാത്രമാണ് വാക്സിൻ സ്വീകരിക്കാനുള്ളത്. 12 വയസിന് മുകളിലുള്ള കുട്ടികളുടെ ആദ്യഡോസ് വാക്സിനേഷനും പുരോഗമിക്കുകയാണ്. സ്‌കൂളുകൾ കേന്ദ്രീകരിച്ചാണ് വാക്സിൻ നൽകുന്നത്. 15 വയസിനു മുകളിലുള്ള ഭൂരിഭാഗംപേരും ആദ്യഡോസ് സ്വീകരിച്ചു. 90 ദിവസം കഴിഞ്ഞാണ് രണ്ടാംഡോസ് നൽകുന്നത്. കൊവിഡ് വ്യാപനം കുറഞ്ഞെങ്കിലും എല്ലാവർക്കും രണ്ടു ഡോസ് വാക്സിൻ ഉറപ്പാക്കാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. ബൂസ്റ്റർ ഡോസ് എടുക്കാൻ ജനങ്ങൾ മടിക്കരുതെന്നും നാലാംതരംഗ ഭീഷണിയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.

വാക്സിൻ സ്വീകരിച്ചവർ

 41,79,379 പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു

 ഒന്ന്, രണ്ട്, ബൂസ്റ്റർ ഡോസ് വാക്സിനുകൾ സ്വീകരിച്ചവരിൽ 36,90,862 പേർ കൊവിഷീൽഡും 4,85,787 പേർ കൊവാക്സിനും 2,730 പേർ സ്പുട്നിക് വാക്സിനുമാണ് സ്വീകരിച്ചത്.

 18നും 44നും ഇടയിൽ പ്രായമുള്ള 10,88,327 പേരാണ് ജില്ലയിലുള്ളത്. ഇതിൽ 10,80,404 പേർ ഒന്നാംഡോസും 4,91,087 പേർ രണ്ടു ഡോസും സ്വീകരിച്ചു.

 45നും 59നും ഇടയിൽ പ്രായമുള്ള 6,18,856 പേരിൽ 5,46,558 പേർ ഒന്നാംഡോസും 4,91,087 പേർ രണ്ടു ഡോസും സ്വീകരിച്ചു.  60ന് മുകളിൽ പ്രായമുള്ള 4,39,346 പേർ ഒന്നാംഡോസും 3,97,738 പേർ രണ്ടുഡോസും സ്വീകരിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.