ചിറ്റൂർ: ചിറ്റൂർ - തത്തമംഗലം നഗരസഭാ ബഡ്ജറ്റിൽ കാർഷികമേഖലയെ അവഗണിച്ചതായി പ്രതിപക്ഷ നേതാവ് കെ.സി.പ്രീത് ആരോപിച്ചു. കഴിഞ്ഞഭരണ സമിതി നെൽകർഷകർക്ക് ഒരു ഹെക്ടറിന് 17,000 രൂപ നല്കിയിരുന്നു. ഇത്രയും സംഖ്യ നൽകിയ കേരളത്തിലെ ആദ്യ ഭരണസമിതിയായിരുന്നു യു.ഡി.എഫിന്റേത്. എന്നാൽ ഒരു ഹെക്ടറിന് ബഡ്ജറ്റിൽ 12,300 രൂപ മാത്രമാണ് ഇപ്പോൾ വകയിരുത്തിയിട്ടുള്ളത്. ഇത് പുനഃപരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം അവതരിപ്പിച്ച ബഡ്ജറ്റിൽ പറഞ്ഞ കാര്യങ്ങൾ ഭൂരിഭാഗവും നടപ്പായിട്ടില്ലെന്നും പ്രീത് ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |