കൊച്ചി: കഴിഞ്ഞ സാമ്പത്തികവർഷത്തിൽ റെക്കാഡ് നേട്ടമാണ് സഹകരണ, രജിസ്‌ട്രേഷൻ വകുപ്പുകൾ കൈവരിച്ചതെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. റവന്യൂവകുപ്പ് കഴിഞ്ഞാൽ സംസ്ഥാന സർക്കാരിന് ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കിത്തന്നത് ഈ വകുപ്പുകളാണെന്നും മന്ത്രി പറഞ്ഞു. 2021-22 വർഷത്തിൽ 6,000 കോടി രൂപയായിരുന്നു സഹകരണവകുപ്പ് ലക്ഷ്യമിട്ടിരുന്നത്. 1,263 കോടി രൂപ അധികമായി നേടി. ഇതോടെ വരുമാനം 7,263 കോടി രൂപയായി.
രജിസ്‌ട്രേഷൻ വകുപ്പിൽനിന്ന് 1,301.57 കോടിരൂപയുടെ അധികവരുമാനവും ഇക്കുറി ലഭിച്ചിട്ടുണ്ട്. 1,63,806 രജിസ്‌ട്രേഷനുകളാണ് കഴിഞ്ഞ സാമ്പത്തികവർഷത്തിൽ അധികമായി നടന്നത്. ആകെനടന്ന 9,26,487 ആധാര രജിസ്‌ട്രേഷനുകളിൽ നിന്നായി 4,431.88 കോടിരൂപ ലഭിച്ചു. ബഡ്ജറ്റ് ലക്ഷ്യംവച്ചതിനേക്കാൾ 305.89 കോടി രൂപയുടെ അധികവരുമാനമാണ് നേടാൻ കഴിഞ്ഞത്. നേട്ടംകൈവരിക്കാൻ സഹകരിച്ച ഇരു വകുപ്പുകളിലെയും മുഴുവൻ ഉദ്യോഗസ്ഥരെയും സഹകാരികളെയും നിക്ഷേപകരെയും മന്ത്രി അഭിനന്ദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |