പത്തനംതിട്ട : വിവിധ കോളേജുകളിൽ നിന്ന് എത്തിയ വിദ്യാർത്ഥികളിൽ പലരും പത്തനംതിട്ട നഗരത്തിലെ കലോത്സവ വേദികൾ കണ്ടെത്താനാവാതെ കുഴഞ്ഞു. പ്രധാനവേദി ജില്ലാസ്‌റ്റേഡിയത്തിലെ സുഗതകുമാരി നഗറാണ്, രണ്ടാമത്തെ വേദിയായ നെടുമുടി നഗർ റോയൽ ഓഡിറ്റോറിയത്തിലാണ്, മൂന്നാം വേദിയയായ ക്രിസോസ്റ്റം തിരുമേനി നഗർ, നാലാം വേദിയയായ കെ.പി.എ.സി ലളിത നഗർ, അഞ്ചാം വേദിയായ എസ്. രമേശൻ നായർ നഗർ, ആറാം വേദിയായ ലതാമങ്കേഷ്കർ നഗർ, ഏഴാം വേദിയായ പൂവച്ചൽ ഖാദർ നഗർ എന്നിവ കാതോലിക്കേറ്റ് കോളേജിലാണ്. പല വിദ്യാർത്ഥികളും ഒന്നിലധികം വേദികളിൽ മത്സരിക്കേണ്ടി വന്നപ്പോൾ ദൂരെയുള്ള വേദികളറിയാതെ ഇന്നലെ കുഴഞ്ഞു. നഗരത്തിലെ ട്രാഫിക് ബ്ലോക്കും വേഗത്തിൽ വേദികളിലെത്തുന്നതിന് തടസമായി മാറി. റോയൽ ഓഡിറ്റോറിയവും ജില്ലാ സ്റ്റേഡിയവും കാതോലിക്കേറ്റ് കോളേജുകളിലെ വേദികളിൽ നിന്ന് ആകലെയായതിനൽ പലരും ടാക്സി വാഹങ്ങൾ കിട്ടാതെയും കുഴഞ്ഞു. പലരും നടന്നാണ് കാതോലിക്കേറ്റ് കോളേജിൽ നിന്ന് റോയൽ ഓഡിറ്റോറിയത്തിലും ജില്ലാസ്‌റ്റേഡിയത്തിലും എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |