വാടാനപ്പിള്ളി: വാഹനപരിശോധനയ്ക്കിടെ, ഏഴ് കിലോഗ്രാം ഹാഷിഷ് ഓയിലുമായി വാടാനപ്പിള്ളിയിൽ നിന്ന് രണ്ടു യുവാക്കളെ കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എൻ.ശങ്കറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടി. അന്താരാഷ്ട്ര മാർക്കറ്റിൽ ഇതിന് ഒന്നരക്കോടി രൂപ വിലവരും. മാള സ്വദേശികളായ ഗുരുതിപ്പാല കാട്ടുപറമ്പിൽ വീട്ടിൽ സുമേഷ് (32), പഴൂക്കര കുന്നുമ്മേൽ വീട്ടിൽ സുജിത് ലാൽ (28) എന്നിവരാണ് അറസ്റ്റിലായത്. വിഷു, ഈസ്റ്റർ ഉത്സവ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ചില്ലറ വില്പനയ്ക്കായി മാളയിലേക്ക് ഹാഷിഷ് ഓയിൽ കൊണ്ടുപോകുന്നതിനിടെയാണ് പിടിയിലായത്.
പ്രതികൾക്ക് ഇത് ലഭിച്ച ഉറവിടത്തെപ്പറ്റിയും സാമ്പത്തിക സഹായം നൽകിയവരെക്കുറിച്ചും വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. റൂറൽ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോംഗ്രെയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പ്രത്യേക പൊലീസ് സംഘം വാടാനപ്പിള്ളിയിൽ വാഹന പരിശോധന നടത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |