മൂവാറ്റുപുഴ: ഗൃഹനാഥനെയും ഭാര്യയെയും മകനെയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. വാഴക്കുളം വീരപ്പൻകോളനിയിൽ ചേന്നാട്ട് സൻസിൽ (20), മൂവാറ്റുപുഴ രണ്ടാർകരയിൽ ചെമ്പിത്തറയിൽ തോമസ്‌കുട്ടി (21), മഞ്ഞള്ളൂർ ചേക്കോട്ട് അഖിൽ സന്തോഷ് (23), മൂവാറ്റുപുഴ നടുക്കര അറക്കപീടിക ഭാഗത്ത് തോട്ടുംചാലിൽ അൽബിൻ (18) എന്നിവരെയാണ് വാഴക്കുളം പൊലീസ് അറസ്റ്റ് ചെയ്തത്. വീരപ്പൻ കോളനിയിലെ കൊറ്റംചിറ വീട്ടിൽ മരവടിയും, മൂർച്ചയേറിയ ചില്ല് കുപ്പിയും മറ്റുമായി ഇവർ അതിക്രമിച്ച് കയറി ഗൃഹനാഥനെയും ഭാര്യയെയും മകനെയും തലക്കടിച്ചും കുത്തിയും മറ്റും കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്നാണ് കേസ്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. വ്യക്തി വിരോധമാണ് ആക്രമണത്തിൽ കലാശിച്ചത്.
കൃത്യത്തിന് ശേഷം പ്രതികൾ കാറിൽ രക്ഷപെടുകയായിരുന്നു ഇവർ. അന്വേഷണ സംഘത്തിൽ വാഴക്കുളം ഇൻസ്പെക്ടർ സതീഷ് കുമാർ.എസ്, എ.എസ്.ഐമാരായ സജീവൻ.എൻ.എൻ. എൽദോസ്.പി.വി, സീനിയർ സിവിൽപൊലീസ് ഓഫീസർ റജി തങ്കപ്പൻ, സി.പി.ഒ ഷെഫി എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |