തൃശൂർ: ഓപ്പറേഷൻ കാവൽ ഗുണ്ടാസംഘാംഗത്തിനെ കാപ്പാ ചുമത്തി നാട് കടത്തി. തട്ടിക്കൊണ്ടുപോകൽ, ദേഹോപദ്രവം ഏൽപ്പിക്കൽ, കുറ്റകരമായ ഭയപ്പെടുത്തൽ ഉൾപ്പടെയുള്ള കേസ്സുകളിൽ പ്രതിയായ പൂത്തോൾ ബി.എസ്.എൻ.എൽ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന വെണ്ടാര വീട്ടിൽ കരുണാമയൻ എന്ന പൊറിഞ്ചു (ജിഷ്ണു-22) വിനെതിരെയാണ് കാപ്പ ചുമത്തിയത്. ഉത്തരവ് പ്രകാരം അടുത്ത ഒരു വർഷക്കാലത്തേയ്ക്ക് ജില്ലയിൽ മുൻകൂട്ടിയുള്ള അനുമതിയില്ലാതെ പ്രവേശിക്കാൻ പാടുള്ളതല്ല. ഉത്തരവ് ലംഘിക്കുന്നത് മൂന്നുവർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണ്. തൃശൂർ അയ്യന്തോൾ കോടതി സമുച്ചയത്തിന് സമീപത്ത് നിന്ന് യുവാവിനെ തട്ടികൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട് ദേഹോപദ്രവം ഏൽപ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മോചന ദ്രവ്യം വാങ്ങിക്കുകയും ചെയ്ത കേസിലും പ്രണയ വിവാഹം ചെയ്തതിലുള്ള വിരോധത്താൽ യുവാവിന്റെ വീട് കയറി അക്രമണം നടത്തുകയും യുവാവിനെയും അച്ഛനെയും ദേഹോപദ്രവം ഏൽപ്പിക്കുകയും വീടിന് നാശനഷ്ടം വരുത്തുകയും ചെയ്ത കേസിലും ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |