കോട്ടയം . വിപണിയിൽ വിലയുണ്ടായിട്ടും ഇടനിലക്കാരുടെ ഇടപെടലിൽ ന്യായവിലകിട്ടാതെ ആടുകർഷകർ. കർഷകരിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന ആടിനെ ഇടനിലക്കാർ അമിതലാഭത്തിന് മറിച്ചു വിൽക്കുകയാണ്. ഒരുകിലോ ആട്ടിറച്ചിയ്ക്ക് 750 രൂപ വിലയുണ്ടെങ്കിലും ആടിനെ വിറ്റാൽ കർഷകർക്ക് ന്യായ വില ലഭിക്കില്ല. തൂക്കത്തിന്റെ അറുപത് ശതമാനവും ഇറച്ചിയായി വിൽക്കാമെന്നതിനാൽ കശാപ്പുകാർക്കും ലാഭമാണ്. കൊവിഡിന് ശേഷം ജില്ലയിൽ ആടു വളർത്തൽ വ്യാപകമാണ്. തദ്ദേശസ്ഥാപനങ്ങൾ വഴി ആനുകൂല്യങ്ങൾ ലഭിക്കുന്നത് മൂലം നിരവധി കർഷകരാണ് ആട് പരിപാലന രംഗത്തേക്ക് തിരിഞ്ഞത്. കുടുംബശ്രീ പോലുള്ള കൂട്ടായ്മകൾ വഴിയും ആടുകളെ ലഭിക്കുന്നതിനാൽ വരുമാനമെന്ന നിലയിൽ വീട്ടമമാരും ആടുവളർത്തലിലാണ്. 50 കിലോ തൂക്കമുള്ള ഒരാടിന് 15000 രൂപ പോലും ഇടനിലക്കാർ നൽകുന്നില്ല. മഴക്കാലം അടുക്കുന്നതോടെ കർഷകർ പരമാവധി ആടുകളെ വിറ്റുതീർക്കാനുള്ള തീരുമാനത്തിലാണ്. മഴക്കാലത്ത് ആടുകൾക്ക് രോഗം ബാധിക്കുകയോ മറ്റോ ചെയ്താൽ മറ്റുള്ളവയിലേക്കും വ്യാപിക്കും. ഇത് ആടിന്റെ ആരോഗ്യത്തെ ബാധിക്കുന്നതോടെ വിലയേയും സാരമായി ബാധിക്കും. റംസാനും, ഈസ്റ്ററും അടുത്തുവരുന്ന സമയമായതിനാൽ, കർഷകർക്ക് വില ലഭിക്കേണ്ട സമയമാണ്.
സർക്കാർ ഇടപെടണം.
മീറ്റ് പ്രോഡക്ട് ഒഫ് ഇന്ത്യ വഴി ന്യായ വിലനൽകി ആടിനെ വാങ്ങാം. മീറ്റ് പ്രോഡക്ട് ഒഫ് ഇന്ത്യയ്ക്ക് വിവിധയിടങ്ങളിലും ഔട്ട്‌ലെറ്റുകളും ഉണ്ട്. എന്നാൽ കർഷകരിൽ നിന്ന് ഇവർ ആടിനെ സ്വീകരിക്കുന്നില്ല. ഉയർന്ന വിലയ്ക്കാണ് മാംസം മീറ്റ് പ്രോഡക്ട് സ്ഥാപനങ്ങൾ വിൽക്കുന്നത്. മറ്റുവഴികളില്ലാതെ ഇടനിലക്കാരുടെ വിലയ്ക്ക് തന്നെ ആടുകളെ നൽകാൻ കർഷകർ ബാദ്ധ്യസ്ഥരാകുകയാണ്.
കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എബി ഐപ്പ് പറയുന്നു.
മീറ്റ് പ്രോഡക്ട് ഒഫ് ഇന്ത്യ ഉൾപ്പടെ സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ വഴി കർഷകരുടെ ആടുകളെ വില്പന നടത്താൻ സംവിധാനം ഒരുക്കണം.
ചൂഷണമിങ്ങനെ.
ഒരു കിലോ ആട്ടിറച്ചിയ്ക്ക് 750 രൂപ.
50 കിലോയുള്ള ആടിന് കർഷകർക്ക് ലഭിക്കുന്നത് 15000
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |