കണ്ണൂർ: കുടുംബശ്രീ സംസ്ഥാന മിഷന്റെ സർഗം 2022 കഥാപുരസ്‌കാരം മന്ത്രി എം. വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. പാലക്കാട് ഒറ്റപ്പാലം നഗരസഭ സി.ഡി.എസ് രണ്ടിലെ പി.നിതയുടെ 'ത്ഫു' എന്ന കഥയ്ക്കാണ് ഒന്നാം സ്ഥാനം. കോട്ടയം അയ്മനം കുഴിഞ്ഞാർ സി.ഡി.എസിലെ ധന്യ എൻ. നായരുടെ 'തീണ്ടാരി' രണ്ടാം സ്ഥാനവും മലപ്പുറം പള്ളിക്കൽ സി.ഡി.എസിലെ ടി.വി ലതയുടെ 'നിരത്ത് വക്കിലെ മരങ്ങൾ' മൂന്നാംസ്ഥാനവും നേടി.
ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം ലഭിച്ചവർക്ക് യഥാക്രമം 15,000, 10,000, 5000 രൂപയും ശില്പവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം.
ആകെ ലഭിച്ച 1338 രചനകളിൽ നിന്നു തിരഞ്ഞെടുത്ത 60 പേരുടെ രചനകൾ കുടുംബശ്രീ പുസ്തകമായി പ്രസിദ്ധീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |