ന്യൂയോർക്ക് : യു.എൻ മനുഷ്യാവകാശ കൗൺസിലിൽ നിന്ന് റഷ്യയെ സസ്പെൻഡ് ചെയ്തു. ബുചയിലെ കൂട്ടക്കൊല മുൻനിറുത്തി യു.എസ് കൊണ്ടുവന്ന പ്രമേയത്തിൽ ഇന്നലെ യു.എൻ ജനറൽ അസംബ്ലിയിൽ നടന്ന വോട്ടെടുപ്പിലൂടെയാണ് റഷ്യയെ സസ്പെൻഡ് ചെയ്തത്.
193 അംഗ സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷമായിരുന്നു റഷ്യയെ നീക്കം ചെയ്യാൻ വേണ്ടിയിരുന്നത്. യു.എസ്, യു.കെ, ഫ്രാൻസ്, ജർമ്മനി ഉൾപ്പെടെ 93 അംഗങ്ങൾ റഷ്യയ്ക്കെതിരെ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. റഷ്യ, ചൈന, ബെലറൂസ് ഉൾപ്പെടെ 24 രാജ്യങ്ങൾ നീക്കത്തെ എതിർത്തു. ഇന്ത്യ, യു.എ.ഇ, ഖത്തർ ഉൾപ്പെടെ 58 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
റഷ്യയെ മനുഷ്യാവകാശ കൗൺസിലിൽ നിന്ന് പുറത്താക്കണമെന്ന് ജി 7 രാജ്യങ്ങളും ആവശ്യപ്പെട്ടിരുന്നു. അതേ സമയം, ബഹുമുഖ വേദികളിൽ നിന്ന് തങ്ങളെ പുറത്താക്കാനുള്ള നീക്കം സമാധാന ചർച്ചകൾ കൂടുതൽ ബുദ്ധിമുട്ടുള്ളതാക്കി മാറ്റുമെന്ന് റഷ്യ മുന്നറിയിപ്പ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |