ന്യൂഡൽഹി: രാജ്യത്തിന്റെ ഐക്യത്തിന് സർക്കാർ ഭാഷ ഹിന്ദിയാക്കേണ്ടത് അത്യാവശ്യമാണെന്നും വ്യത്യസ്ത സംസ്ഥാനങ്ങളിലുള്ളവർ ഇംഗ്ലീഷിന് പകരമായി ഹിന്ദിയിൽ സംസാരിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. പാർലിമെന്റിലെ ഔദ്യോഗിക ഭാഷാ കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രാദേശിക ഭാഷകൾക്ക് പകരമല്ല ഇംഗ്ലീഷിന് പകരമാണ് ഹിന്ദി ഉപയോഗിക്കേണ്ടത്. സർക്കാരിന്റെ ഔദ്യോഗിക ഭാഷ ഹിന്ദിയാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചിട്ടുണ്ട്. ഇത് ഹിന്ദിയുടെ പ്രാധാന്യം വർദ്ധിപ്പിക്കും. മന്ത്രിസഭയുടെ 70 ശതമാനത്തോളം അജണ്ടകളും ഇപ്പോൾ ഹിന്ദിയിലാണ് തയ്യാറാക്കുന്നത്. വടക്കെ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഹിന്ദി പഠിപ്പിക്കാൻ 22,000 അദ്ധ്യാപകരെ നിയമിച്ചിട്ടുണ്ട്. വടക്കെ ഇന്ത്യയിലെ 8 സംസ്ഥാനങ്ങൾ പത്താം ക്ലാസ് വരെ സ്കൂളിൽ നിർബന്ധമായും ഹിന്ദി പഠിപ്പിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും ഷാ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |