കൊച്ചി: റീസർവേ നടപടികൾ വേഗത്തിലാക്കാൻ 4,500 താത്കാലിക ജീവനക്കാരെ നിയമിക്കാൻ സർക്കാർ നടപടി തുടങ്ങി. 1,500 സർവേയർമാരെയും 3,000 ഹെൽപ്പർമാരെയുമാണ് നിയമിക്കുക. നാല് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കുകയാണ് ലക്ഷ്യം. അതിവേഗം പൂർത്തിയാക്കാവുന്ന ഡിജിറ്റൽ ഭൂസർവേക്കായി 12 കോടി രൂപ ചെലവിൽ 28 കോർ (കണ്ടിന്യുവസ്ലി ഓപ്പറേറ്റിംഗ് റഫറൻസ് സ്റ്റേഷൻസ് ) സ്റ്റേഷനുകൾ സ്ഥാപിക്കുന്നതായി കേരളകൗമുദി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
1,550 വില്ലേജുകളിലാണ് ഇനി റീസർവേ പൂർത്തിയാക്കാനുള്ളത്. 1966 ലാണ് റീസർവേയ്ക്ക് തുടക്കമായതെങ്കിലും 913 വില്ലേജുകളിലെ നടപടികളിലെ പൂർത്തിയാക്കാനായിട്ടുള്ളൂ. ഇതിൽ 89 വില്ലേജുകൾ മാത്രമാണ് ഡിജിറ്റൽ.
വാങ്ങും 1000
ആർ.ടി.കെ
കോർ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഭൂരിഭാഗം വില്ലേജുകളിലും റീസർവേ നടക്കുക. ഇതിനായി 1000 റിയൽ ടൈം കൈനമാറ്റിക്ക് (ആർ.ടി.കെ) ഉപകരണങ്ങളും 7000 അനുബന്ധ സാമഗ്രികളും 1,700 ടാബുകളും വാങ്ങും. ഉപഗ്രഹവുമായി ബന്ധിപ്പിച്ചിട്ടുള്ള കോർ സ്റ്റേഷനിൽ നിന്ന് ആർ.ടി.കെ ഉപയോഗിച്ച് സർവ്വേ അഞ്ച് മിനിട്ടിൽ സർവേ പൂർത്തിയാക്കാം. 60000 രൂപയാണ് ആർ.ടി.കെയുടെ വിപണി വില.
ചെലവ് 807 കോടി
രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം റീസർവേക്കായി 807 കോടി രൂപ നീക്കിവയ്ക്കുന്നത്. 336 കോടി രൂപ ആദ്യഘട്ടത്തിൽ അനുവദിച്ചു. സംസ്ഥാനത്തെ ഡിജിറ്റൽ റീസർവേ പദ്ധതി കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയതോടെ കോർ സ്റ്റേഷനുകൾ സ്ഥാപിക്കാൻ ഒമ്പത് കോടി അനുവദിക്കുകയായിരുന്നു. 12 കോടിയാണ് ചെലവ്
ഡിജിറ്റൽ സർവേ നവകേരളം പദ്ധതിയുടെ ഭാഗമാണ്. പദ്ധതി വേഗത്തിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം.
കെ. രാജൻ
റവന്യൂ വകുപ്പ് മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |