കൊച്ചി: വാഹന വായ്‌പാ കുടിശികയുടെ പേരിൽ തന്റെ ലോറി കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ സർക്കാർ നടപടിക്കെതിരെ കൊച്ചി സ്വദേശി റെജി വർഗീസ് നൽകിയ ഹർജിയിൽ ഹൈക്കോടതി ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ വിശദീകരണം തേടി. ജസ്റ്റിസ് സതീഷ് നൈനാന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ചരക്കുലോറിയുടെ നികുതിയടയ്ക്കാനും പെർമിറ്റ് പുതുക്കാനും കഴിയുന്നില്ലെന്ന് ഹർജിക്കാരൻ വ്യക്തമാക്കി. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വായ്‌പാ കുടിശികയുണ്ടെന്ന പേരിൽ വാഹനങ്ങളെ കരിമ്പട്ടികയിൽപ്പെടുത്താൻ മോട്ടോർ വാഹന നിയമത്തിൽ വ്യവസ്ഥയില്ലെന്നും ഹർജിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |