കോഴിക്കോട്: കൊവിഡ് ഭീതിയൊഴിഞ്ഞ റംസാൻ മാസത്തിലെ ആദ്യ വെള്ളിയാഴ്ചയിൽ പ്രാർത്ഥനയിൽ മുഴുകി വിശ്വാസികൾ. കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായി എടുത്തുകളഞ്ഞത് വിശ്വാസികൾക്ക് ആശ്വാസമായി. കഴിഞ്ഞ രണ്ടുവർഷവും കടുത്ത നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു വ്രതാനുഷ്ഠാനവും ആരാധനാ കർമങ്ങളും നടന്നത്. ഇത്തവണ നിയന്ത്രണങ്ങൾ ഒഴിവായതോടെ വർദ്ധിച്ച ആവേശത്തോടെയാണ് പ്രായമായവരും കുട്ടികളും ഉൾപ്പെടെ പള്ളികളിലെത്തിയത്. നഗരത്തിലെ പള്ളികളിൽ തിരക്ക് കാരണം നിസ്‌കാരത്തിനെത്തിയവരുടെ നിര പുറത്തേക്ക് നീണ്ടു. പല പള്ളികളിലും കൂടുതൽ വിശ്വാസികൾ എത്തുന്നത് കണക്കിലെടുത്ത് തയ്യാറെടുപ്പുകൾ നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |