SignIn
Kerala Kaumudi Online
Thursday, 25 April 2024 2.44 PM IST

വില കേട്ടാൽ ഷോക്കടിക്കും.

electrical

കോട്ടയം . സ്‌ക്രൂ മുതൽ വയറിംഗ് കേബിളുകൾക്ക് വരെ വില കുതിച്ചുയർന്നതോടെ വീട് നിർമ്മാണം അടക്കം പ്രതിസന്ധിയിൽ. പച്ചക്കറി, ഇന്ധന - പാചകവാതക വില കുത്തനെ ഉയരുന്നതിനിടെയാണ് സാധാരണക്കാരെ ഷോക്കടിപ്പിച്ച് ഇലക്ട്രിക്കൽ സാധനങ്ങളുടെ വിലയിലും വർദ്ധനവ്. കോപ്പറിന് വില വർദ്ധിച്ചതും ഇന്ധനവിലയിൽ ഉണ്ടായ വർദ്ധനവുമാണ് വില കൂടാൻ കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. 710 രൂപയായിരുന്ന വയറിന് 1210 രൂപയാണ് വില. സ്വിച്ചുകൾക്ക് 45 രൂപ മുതലാണ് വില ആരംഭിക്കുന്നത്. സാധാ സ്വിച്ചിന്റെ വില 14 ൽ നിന്ന് 17 രൂപയായി വർദ്ധിച്ചു. ഐ.എസ്.ഐ മുദ്രയുള്ള പി.വി.സി പൈപ്പുകളുടെ വില 80 രൂപയായി വർദ്ധിച്ചു. ഡെക്കററ്റീവ് ഫാൻ വില 400 രൂപയിൽ നിന്ന് 600 രൂപയായി. ഇൻഡസ്ട്രിയൽ ഫാൻ വില 1000 രൂപ.

ബൾബും പിടിച്ചാൽ കിട്ടില്ല.

എൽ.ഇ.ഡി ബൾബുകൾക്ക് 20 ശതമാനം വില വർദ്ധിച്ചു. റീച്ചാർജബിൾ ലൈറ്റിന് 450 രൂപയാണ് വില. ട്യൂബ് ലൈറ്റ് 40 വാട്‌സിന് 50 രൂപ. സാധാരണ ബൾബ് 10 രൂപയിൽ നിന്ന് 13 രൂപയായി വർദ്ധിച്ചു.

വ്യാപാരി ശ്രീകുമാർ ഏറ്റുമാനൂർ പറയുന്നു.

കച്ചവടം കൊവിഡിന് ശേഷം കുത്തനെ ഇടിഞ്ഞു. കൺസ്ട്രക്ഷൻ മേഖലയിൽ വർക്ക് കുറഞ്ഞതാണ് പ്രധാന കാരണം. മെയിന്റൻസ് ജോലികൾ ഉണ്ടെങ്കിലും മുൻവർഷങ്ങളിലെതുപോലെയുള്ള കച്ചവടം കുറവാണ്. സ്ഥിരം ഉപഭോക്താക്കളും ഓർഡറുകളും മാത്രമാണ് ലഭിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.