കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവൽ മാർട്ടിൽ ഇക്കുറി പ്രാദേശിക സഞ്ചാരികൾക്ക് പ്രാമുഖ്യം. സംസ്ഥാനത്തിനകത്തെ സഞ്ചാരികളുടെ എണ്ണം ഗണ്യമായി വർദ്ധിച്ച സാഹചര്യത്തിലാണ് ഈ നീക്കം.
പ്രാദേശിക സഞ്ചാരികളെ ആകർഷിക്കുന്ന പുതിയ നയവും തീരുമാനങ്ങളും കെ.ടി.എം ഇക്കുറി മുന്നോട്ടു വയ്ക്കും.
വിദേശത്തുനിന്നോ അന്യസംസ്ഥാനത്തുനിന്നോ വരുന്ന ടൂറിസ്റ്റുകളെപ്പോലെ തന്നെ പ്രാധാന്യമാകും മലയാളി ടൂറിസ്റ്റുകൾക്കും നൽകുന്നതെന്ന് കെ.ടി.എം സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യൂ പറഞ്ഞു.
ഏതു ടൂറിസം പാക്കേജും സ്വീകരിക്കാൻ സാമ്പത്തികശേഷിയുള്ള സഞ്ചാരികൾ കേരളത്തിലുണ്ട്. വാരാന്ത്യ ടൂറിസത്തിനും സാദ്ധ്യതകൾ ഏറെയാണ്.
ഐ.ടി മേഖലയിലെ ജീവനക്കാർ സഞ്ചാരത്തിൽ ഏറെ താത്പര്യം കാണിക്കുന്നത് ടൂറിസം മേഖലയ്ക്ക് വലിയ സാദ്ധ്യതകൾ നൽകുന്നുവെന്നും സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റ് ജോസ് ഡൊമനിക് പറഞ്ഞു.
ഓട്ടോ, ടാക്‌സി തൊഴിലാളികൾ, കച്ചവട സ്ഥാപനങ്ങൾ മുതലായവയ്ക്ക് ഇവരുടെ വരവ് ഏറെ ഗുണം ചെയ്യും. ടൂറിസം മേഖലയിൽ വികേന്ദ്രീകൃതമായ വികസനം ഉണ്ടാകാനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കെ.ടി.എം
മേയ് അഞ്ചിന് കൊച്ചിയിലെ ഗ്രാൻഡ് ഹയാത്തിലാണ് കേരള ട്രാവൽ മാർട്ട് (കെ.ടി.എം)ഉദ്ഘാടന ചടങ്ങ്. ആറിനും ഏഴിനും വെല്ലിംഗ്ടൺ ഐലന്റിലെ സാഗര, സാമുദ്രിക കൺവെൻഷൻ സെന്ററുകളിൽ ബിസിനസ് മീറ്റും നടക്കും. എട്ടിന് ഉച്ചക്ക് ഒരു മണി മുതൽ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ട്.
രാജ്യത്തിനകത്തും പുറത്തുമുള്ള 2000 ത്തിലധികം പേരാണ് പ്രതിനിധികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |