ടൊറന്റോ: കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു. യു.പിയിലെ ഗാസിയാബാദ് സ്വദേശി കാർത്തിക് വാസുദേവ്(21) ആണ് കൊല്ലപ്പെട്ടത്. പ്രദേശിക സമയം വ്യാഴാഴ്ച വൈകുന്നേരം ഷെർബോൺ സബ്‍വേ സ്റ്റേഷന് പുറത്തുവച്ചാണ് പാർട്ട് ടൈം ജോലിക്ക് പോകുന്നതിനിടെ കാർത്തിക്കിന് വെടിയേറ്റത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാർത്തിക്കുമായി വ്യാഴാഴ്ചയും സംസാരിച്ചിരുന്നതായി പിതാവ് ജിതേഷ് വാസുദേവ് പറഞ്ഞു.
കാനഡയിലെ സെനേക കോളേജിൽ മാർക്കറ്റിംഗ് മാനേജ്മെന്റ് വിദ്യാർത്ഥിയായിരുന്നു. ജനുവരിയിലാണ് കാർത്തിക് കാനഡയിൽ എത്തിയത്. കാനഡയിലെ ഇന്ത്യൻ കോൺസുലേറ്റ് വിഷയത്തിൽ നടുക്കം രേഖപ്പെടുത്തി. ടൊറന്റോ പൊലീസ് അന്വേഷണം ആരംഭിച്ചു.
ആഫ്രിക്കൻ വംശജനായ യുവാവാണ് പ്രതിയെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. മരണത്തിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അനുശോചനം രേഖപ്പെടുത്തി. കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മൃതദേഹം നാട്ടിലെത്തിക്കുന്നതിന് എല്ലാ സഹായവും നൽകുമെന്നും ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |