തൃശൂർ: സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ കേരളം വാശി പിടിക്കുന്നതിനു പിന്നിൽ കള്ളക്കളിയുണ്ടാകാമെന്നും അത് എന്താണെന്ന് സി.പി.എം നേതാക്കളും മുഖ്യമന്ത്രിയുമാണ് പറയേണ്ടതെന്നും കേന്ദ്രസഹമന്ത്രി വി.മുരളീധരൻ. മുഖ്യമന്ത്രിയുടെ പ്രസ്താവനകളുടെ വിശ്വാസ്യത സംശയിക്കേണ്ടിയിരിക്കുന്നു. ഇപ്പോൾ കല്ലിടൽ നിറുത്തി വച്ചിരിക്കുന്നത് പാർട്ടി കോൺഗ്രസ് നടക്കുന്നതിനാലാണ്. മറ്റ് സംസ്ഥാനങ്ങളിലെ നേതാക്കൾ കല്ലിടലിന്റെ പേരിൽ കേരളത്തിൽ നടക്കുന്ന സംഘർഷങ്ങൾ അറിയാതിരിക്കാനാണിത്. കേന്ദ്രാനുമതി ഇല്ലാതെ പദ്ധതിയുമായി മുന്നോട്ടു പോകുന്നതിൽ കാര്യമില്ല. മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ അന്നുതന്നെയാണ്, കെ റെയിൽ ഇന്ത്യൻ റെയിൽവേയുമായി സംയോജിപ്പിക്കാൻ കഴിയില്ലെന്നും അതിവേഗ പാതയ്ക്ക് കേരളത്തിലെ പാളങ്ങളുടെ സാങ്കേതിക മേന്മ കൂട്ടുന്നത് പരിഗണിക്കാമെന്നും റെയിൽവേ മന്ത്രി പാർലമെന്റിൽ നിലപാട് വ്യക്തമാക്കിയത്. എന്നാൽ മുഖ്യമന്ത്രി പറയുന്നത് ചോദ്യം ചെയ്യപ്പെടാവുന്ന വേദികളിലല്ലെന്ന് ഓർക്കണമെന്നും മുരളീധരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |