കൊച്ചി: ജനതാദൾ. എസ് (ജെ.ഡി.എസ്) സംസ്ഥാന പ്രസിഡന്റായി മുൻമന്ത്രി മാത്യു ടി.തോമസിനെ വീണ്ടും ഏകകണ്ഠമായി തിരഞ്ഞെടുത്തു. പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക നൽകിയ മുൻ എറണാകുളം ജില്ലാ പ്രസിഡന്റ് സാബു ജോർജിനെ മുതിർന്ന നേതാക്കൾ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.
72 അംഗ സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റിയെയും 20 അംഗ ദേശീയ കൗൺസിലിനെയും തിരഞ്ഞടുത്തു. ജനറൽ വിഭാഗത്തിൽ 25 പേരും സംവരണവിഭാഗത്തിൽ 39 പേരും എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെത്തി. ഇക്കുറി 72 പേർ പത്രിക നൽകിയിരുന്നു. മത്സരം ഒഴിവാക്കാൻ ദേശീയ പ്രസിഡന്റ് എച്ച്.ഡി. ദേവഗൗഡയുടെ പ്രത്യേക അനുമതി വാങ്ങി മുഴുവൻ പേരെയും എക്‌സിക്യുട്ടീവിൽ ഉൾപ്പെടുത്തി. ജില്ലാകമ്മിറ്റി തിരഞ്ഞെടുപ്പിൽ പ്രശ്‌നങ്ങളുണ്ടായ കോഴിക്കോട്, ഇടുക്കി ജില്ലകളിൽ നിന്ന് എക്‌സിക്യുട്ടീവ് കമ്മിറ്റിയിൽ പ്രാതിനിധ്യമില്ല. ഈ ജില്ലകളിലെ തിരഞ്ഞെടുപ്പ് നീതിപൂർവമായി നടന്നശേഷം അവിടെനിന്നുള്ള പ്രതിനിധികളെ സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയ്യും. എറണാകുളം വൈ.എം.സി.എ ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ അഡ്വ. ബെഞ്ചമിൻ പോൾ വരണാധികാരിയായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |