ന്യൂഡൽഹി: ഇന്ധനവില വർദ്ധനയെ തുടർന്ന് വിലക്കയറ്റമുണ്ടായതോടെ രാജ്യമാകെ പ്രതിപക്ഷ കക്ഷികൾ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിക്കുകയാണ്. വിമാനയാത്രയ്‌ക്കിടെ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിക്കും നേരിടേണ്ടി വന്നു പ്രതിഷേധം. മഹിളാ കോൺഗ്രസ് താൽക്കാലിക അദ്ധ്യക്ഷ നെറ്റ ഡിസൂസയാണ് മന്ത്രിയോടെ വിമാനയാത്രക്കിടെ കയർത്തത്. ഡൽഹി-ഗുവാഹത്തി ഫ്ളൈറ്റിലാണ് സംഭവങ്ങളുടെ തുടക്കം.
മന്ത്രിയുമായി ഇന്ധന വിലയെക്കുറിച്ചും പാചകവാതക വിലവർദ്ധനവിനെക്കുറിച്ചും സംസാരിച്ച നെറ്റ ഇരുവരും തമ്മിലെ തർക്കത്തിന്റെ വീഡിയോ ട്വിറ്ററിൽ പോസ്‌റ്റ് ചെയ്‌തു. മന്ത്രിയോട് എൽപിജി സിലിണ്ടറുകളുടെ സഹിക്കാനാകാത്ത വിലക്കയറ്റത്തെ കുറിച്ച് ചോദിച്ചപ്പോൾ മന്ത്രി വാക്‌സിൻ, റേഷൻ എന്നിവയെയും നാട്ടിലെ പാവപ്പെട്ടവരെയും പഴിചാരിയെന്ന് നെറ്റ ട്വീറ്റിൽ കുറ്റപ്പെടുത്തുന്നു. നെറ്റയുമായുളള തർക്കം മന്ത്രിയും ഫോണിൽ പകർത്തി. പാചകവാതക ക്ഷാമത്തെക്കുറിച്ചും ഗ്യാസില്ലാത്ത സ്‌റ്റൗവിനെക്കുറിച്ചും നെറ്റ പറഞ്ഞപ്പോൾ കളളം പറയരുതെന്ന് മന്ത്രി പറഞ്ഞു. കോൺഗ്രസ് നേതാവ് തന്റെ വഴി തടയുകയാണെന്നും സ്‌മൃതി ഇറാനി പറയുന്നുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പെട്രോൾ വില വർദ്ധിച്ചിട്ടില്ല. എന്നാൽ 16 ദിവസങ്ങൾക്കിടെ 14 തവണ വില വർദ്ധിച്ചിരുന്നു. ലിറ്ററിന് 10 രൂപയിലധികമാണ് വർദ്ധനയുണ്ടായത്.
ക്രൂഡ‌് ഓയിൽ വില അന്താരാഷ്‌ട്ര വിപണിയിൽ വലിയ മാറ്റമുണ്ടായപ്പോഴും നാല് മാസത്തോളം രാജ്യത്ത് വില വർദ്ധനയുണ്ടായില്ല. എന്നാൽ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് ശേഷം പ്രതിദിനം വിലവർദ്ധനയുണ്ടായി. അതേസമയം റഷ്യ-യുക്രെയിൻ യുദ്ധ സമയത്ത് മറ്റ് രാജ്യങ്ങളിൽ വില കുത്തനെ വർദ്ധിപ്പിച്ചപ്പോഴും ഇന്ത്യയിൽ 5 ശതമാനം മാത്രമാണ് വിലവർദ്ധന ഉണ്ടായതെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി അഭിപ്രായപ്പെട്ടിരുന്നു.
Faced Modi Minister @smritiirani ji, enroute to Guwahati.
When asked about Unbearable Rising Prices of LPG, she blamed Vaccines, Raashan & even the poor!
Do watch the video excerpts, on how she reacted to common people's misery ! 👇 pic.twitter.com/NbkW2LgxOL— Netta D'Souza (@dnetta) April 10, 2022
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |