2021-22ൽ വളർച്ച 33.34%
കൊച്ചി: ഇന്ത്യയിലേക്കുള്ള സ്വർണം ഇറക്കുമതി കഴിഞ്ഞ സാമ്പത്തികവർഷം 33.34 ശതമാനം വർദ്ധിച്ച് 4,614 കോടി ഡോളറിലെത്തിയെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കി. 3,462 കോടി ഡോളറായിരുന്നു 2020-21ലെ ഇറക്കുമതി.
സ്വർണം ഇറക്കുമതി വർദ്ധിക്കുന്നത് ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി, വ്യാപാരക്കമ്മി എന്നിവ കൂടാനിടയാക്കുന്നുണ്ട്. വിദേശ നാണയ വരുമാനവും ചെലവും തമ്മിലെ അന്തരമാണ് കറന്റ് അക്കൗണ്ട് കമ്മി. കയറ്റുമതി വരുമാനവും ഇറക്കുമതിച്ചെലവും തമ്മിലെ അന്തരമാണ് വ്യാപാരക്കമ്മി. വ്യാപാരക്കമ്മി കഴിഞ്ഞവർഷം 10,262 കോടി ഡോളറിൽ നിന്ന് 19,241 കോടി ഡോളറിലേക്ക് കുത്തനെ കൂടിയിരുന്നു.
കഴിഞ്ഞവർഷത്തെ ഒക്ടോബർ-ഡിസംബർപാദ കണക്കുപ്രകാരം കറന്റ് അക്കൗണ്ട് കമ്മി 2,300 കോടി ഡോളറാണ്; ജി.ഡി.പിയുടെ 2.7 ശതമാനമാണിത്. 2021-22 ഏപ്രിൽ-ഫെബ്രുവരിയിലെ കണക്കുപ്രകാരം 842.28 ടൺ സ്വർണമാണ് ഇന്ത്യ ഇറക്കുമതി ചെയ്‌തത്.
കയറ്റുമതിക്കും നേട്ടം
കഴിഞ്ഞവർഷം ജെം ആൻഡ് ജുവലറി കയറ്റുമതി 50 ശതമാനം ഉയർന്ന് 3,900 കോടി ഡോളറായി.
2
ലോകത്തെ രണ്ടാമത്തെ വലിയ സ്വർണ ഉപഭോഗരാജ്യമാണ് ഇന്ത്യ; ചൈനയാണ് ഒന്നാമത്. ഇന്ത്യയിലേക്കുള്ള സ്വർണത്തിന്റെ മുന്തിയപങ്കും കൈകാര്യം ചെയ്യുന്നത് ആഭരണവില്പന മേഖലയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |